കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ ശ്രീകൃഷ്ണ വിലാസം മാര്‍ക്കറ്റിന് സമീപം മാലിന്യം കുന്നുകൂടുന്നു. മാലിന്യസംസ്കരണത്തിനായി സ്ഥാപിച്ച സംസ്കരണ പ്ലാന്റിന്റെ പരിസരത്താണ് മാലിന്യം കുന്നു കുടിയിരിക്കുന്നത്.
മാര്‍ക്കറ്റിലെ മത്സ്യ മാംസാവശിഷ്ടങ്ങള്‍ ഇവിടെയാണ് തള്ളുന്നത്. ഇതിനാല്‍ ഇതുവഴി സഞ്ചരിക്കാന്‍ കാല് നടയാത്രക്കാരും വാഹനയാത്രികരും ഏറെ ബുദ്ധിമുട്ടുന്നു. മാലിന്യങ്ങള്‍ ഇവിടെ നിന്നും പക്ഷികള്‍ കൊത്തിയെടുത്ത് സമീപത്തുളള കിണറ്റിലും വീടുകളിലും വിതറുകയാണ്. കൂടാതെ ഇവ തെരുവു നായ്ക്കളും മറ്റും വലിച്ച്കൊണ്ടിട്ട് പരിസരം മഴുവന്‍ വൃത്തിഹീനമാക്കുകയും ചെയ്യുന്നു.
മാലിന്യത്തിന്റെ രുക്ഷമായ ദുര്‍ഗന്ധം മുലം ഒട്ടുമിക്ക ആള്‍ക്കാരും മാര്‍ക്കറ്റില്‍ കയറാന്‍ മടിക്കുകയാണ്. വീടുകളിലെയും കാറ്ററിഗ് സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കുടുകളിലാക്കി ഇവിടെയാണ് നിക്ഷേപിക്കുന്നത്. മാലിന്യത്തിന്റെ തൊട്ടരുകിലാണ് സാമുഹ്യ ക്ഷേമവകുപ്പിന്റെ ഓഫീസും വുക്കാ ഡിപ്പോയും സ്ഥിതി ചെയ്യുന്നത്. കുന്നുകൂടികിടക്കുന്ന മാലിന്യം എടുത്ത് മാറ്റാത്തതില്‍ ശക്തമായ സമരനടപടിക്കൊരുങ്ങുകയാണ് നാട്ടുകാരും പരിസര വാസികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: