ദുബായ്: പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ലമെന്ററി പാനല്‍ രൂപീകരിക്കാന്‍ ഭാരതവും യുഎഇയും തമ്മില്‍ ധാരണ.
യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ (എഫ്എന്‍സി) ആദ്യ വനിതാ സ്പീക്കര്‍ അമല്‍ അബ്ദുള്ള അല്‍ ക്യുബെയ്സിയും യുഎഇയിലെ ഭാരത സ്ഥാനപതി ടി. പി. സീതാറാമുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ലമെന്ററി രംഗത്തും സഹകരണത്തിന് വഴിയൊരുങ്ങിയത്. ഇതിനായി ധാരണാപത്രം തയാറാക്കാനും ചര്‍ച്ചയില്‍ തീരുമാനം.
മേഖലയിലെ വിവിധ വെല്ലുവിളികള്‍ നേരിടലും സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുകയും പ്രധാന ലക്ഷ്യമെന്ന് അമല്‍ അല്‍ ക്യുബെയ്സി പറഞ്ഞു.
പാര്‍ലമെന്ററി സമിതികള്‍ പരസ്പരം പാര്ലമെന്റുകള് സന്ദര്‍ശിക്കും. ഇരു രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമായ കാര്യങ്ങള്‍ക്ക് സഹകരിക്കും.
രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, നിക്ഷേപ മേഖലകളില്‍ ഇതിലൂടെ കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കുമെന്നും ക്യുബെയ്സി വ്യക്തമാക്കി. ലോകത്തിലെ തന്നെ ആഴമേറിയ ജനാധിപത്യ സംവിധാനമെന്നാണ് ഭാരതത്തെ ക്യുബെയ്സി വിശേഷിപ്പിച്ചത്.
വിവിധ വിശ്വാസങ്ങള്‍ക്കുള്ള ഇടവും, സ്ത്രീകളുടെ രാഷ്ട്രീയാധികാരവും ഭാരതത്തെ മാതൃകാ ജനാധിപത്യമാക്കുന്നു. സ്വന്തം ജനതയുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിലും ഭാരത
ജനാധിപത്യം മികവുറ്റതെന്നും ക്യുബെയ്സി.
ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2015ലെ യുഎഇ സന്ദര്‍ശനവും ഈ വര്‍ഷാദ്യം അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ ഭാരത സന്ദര്‍ശനവും ഉയര്‍ത്തിവിട്ട സൗഹൃദാന്തരീക്ഷത്തിന്റെ തുടര്‍ച്ചയാണ് പാര്‍ലമെന്ററി സമിതികളുടെ സഹകരണമെന്ന് സീതാറം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: