കൊച്ചി: പരാതി നല്കാന് കൊച്ചി തേവര സ്റ്റേഷനിലെത്തിയ സഹോദരങ്ങളെ പോലീസ് മര്‍ദിച്ചെന്ന് പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയില്‍ പരാതി. കടവന്ത്ര സ്വദേശി ആകാന്‍ഷാ പട്ടേല്‍, സിദ്ധാര്‍ഥ് പട്ടേല്‍ എന്നിവരാണ് പരാതി നല്‍കിയത്.
പോലീസ് സ്റ്റേഷനിലെത്തിയ സഹോദരങ്ങള്‍ ഡ്യൂട്ടി തടസപ്പെടുത്തുകയും കയ്യേറ്റത്തിന് ശ്രമിച്ചെന്നുമാണ് പോലീസിന്റെ ഭാഷ്യം.
കൊച്ചിയില്‍ പാര്‍ട്ടി കഴിഞ്ഞ് വനിതാ സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തില്‍ മടങ്ങിയ സിദ്ധാര്‍ഥ് പട്ടേലിനെ റോഡില്‍ തടഞ്ഞു നിര്‍ത്തി പോലീസ് മര്‍ദിച്ചെന്നാണ് പരാതി. സുഹൃത്തായിരുന്നു വാഹനമോടിച്ചിരുന്നത്. പിന്നിലിരുന്ന സിദ്ധാര്‍ഥിനെ മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിനെതിരെ പരാതി നല്കാന് രാത്രി തന്നെ സഹോദരി ആകാന്ഷയ്ക്കൊപ്പം സിദ്ധാര്‍ഥ് തേവര സ്റ്റേഷനിലെത്തി. അവിടെവച്ച് പോലീസ് അസഭ്യം പറഞ്ഞെന്നും കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചെന്നുമാണ് പരാതി,
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് കംപ്ലൈന്റ്്സ് അതോറിറ്റിക്ക് ഇവര്‍ പരാതി നല്‍കിയത്. എന്നാല്‍ സിദ്ധാര്‍ഥും ആകാന്ഷയുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു. പരാതി നല്‍കാനെന്ന പേരില്‍ സ്റ്റേഷനിലെത്തിയ ഇവര്‍ ഡ്യൂട്ടി തടസപ്പെടുത്തി.
ഇവരെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത് വനിതാ പോലീസ് ബലംപ്രയോഗിച്ചാണ് ,ഇതിന് ആശുപത്രിയിലെ ഡോക്ടര്‍ സാക്ഷിയാണെന്നും പോലീസ് പറഞ്ഞു. ആകാന്ഷയെയും സിദ്ധാര്‍ഥിനെയും കോടതിയില്‍ ഹാജാരാക്കി ജാമ്യത്തില്‍ വിട്ടയച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: