കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ 100 ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കുവാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ പിഎസ്യു ഓഫ് ഇന്ത്യ (ബിപിപിഐ)യും സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് നേഷന്‍(സൈന്‍) എന്ന സര്‍ക്കാരിതര സംഘടനയും ചേര്‍ന്നാണ് സഹകരണ അടിസ്ഥാനത്തില്‍ 100 ജന്‍ ഔഷധി ശാലകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്.
കേന്ദ്ര രാസവള മന്ത്രാലയത്തന്റെ കീഴിലുള്ള സ്ഥാപനമാണ് ബിപിപിഐ സര്‍ക്കാരിന്റെ ഏറ്റവും പുതിയ ജനസേവന പദ്ധതികളില്‍ ഒന്നാണിത്. ഔഷധങ്ങള്‍ 30 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. മരുന്നുല്പാദകരും ഡോക്ടര്‍മാരും ഇതിനെതിരെ പ്രചാരണം നടത്തിയിരുന്നെങ്കിലും കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥലങ്ങളിലെല്ലാം ജനങ്ങളുടെ സഹകരണത്തോടെ ഈ സംരംഭം വിജയകരമായി.
സംസ്ഥാന സര്‍ക്കാരിന് നിരന്തരം കത്തുകളയച്ചിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതെന്ന് ബിപിപിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എം.ഡി. ശ്രീകുമാര്‍ പറഞ്ഞു.
ജന്‍ ഔഷധി സ്ഥാപനങ്ങളില്‍ രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് നിത്യേന കഴിക്കേണ്ട മരുന്നുകള്‍ പകുതിയില്‍ അധികം വിലക്കുറവില്‍ ഈ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്നത് പാവപ്പെട്ട രോഗികള്‍ക്ക് അനുഗ്രഹമാകുമെന്ന് ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ രോഗികളില്‍ ഭൂരിഭാഗവും ബിപിഎല്‍ വിഭാഗക്കാരാണ്. അവര്‍ക്ക് നിത്യേന എന്ന പോലെ കഴിക്കേണ്ട ഔഷധങ്ങള്‍ 80 ശതമാനം വരെ വിലക്കുറവില്‍ നല്‍കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സംരംഭത്തിന്റെ പ്രയോജനം എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് ബിപിപിഐയുമായി കരാര്‍ ഒപ്പിട്ടതെന്ന് സൈന്‍ അധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ മേക്ക് ഇന്‍ കേരള സിഇഒ അജയ്കുമാര്‍, സൈന്‍ സെക്രട്ടറി പി. ശിവശങ്കര്‍, അംഗങ്ങളായ അഡ്വ. അനില്‍ തോമസ്, എസ്. മനോജ്, പി.പി മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. ജന്‍ ഔഷധി ശാലകള്‍ താലൂക്ക് അടിസ്ഥാനത്തില്‍ തുടങ്ങുവാന്‍ താല്പര്യമുള്ള നവസംരഭകര്‍ക്ക് ആവശ്യമായ സഹായവും ഉപദേശവും സൊസൈറ്റി നല്‍കും. താല്പര്യമുള്ളവര് സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോണ്‍-8111888888
പ്രതികരിക്കാൻ ഇവിടെ എഴുതുക: