തലശ്ശേരി: തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണു സുരേഷ് ആവശ്യപ്പെട്ടു. കേരളത്തില്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് ഇരയാവുന്നത് പട്ടികജാതി വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പെണ്കുട്ടികളാണെന്നുള്ളത് ദുഖകരമായ കാര്യമാണ്. കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗമാണ് പട്ടികജാതി വിഭാഗക്കാര്‍. ഇവരെ വോട്ടുബാങ്കാക്കി മാത്രം മാറ്റാന്‍ ശ്രമിക്കുകയാണ് ഇടതു-വലത് മുന്നണികള്‍. ഇവരുടെ ജീവനോ മാനത്തിനോ യാതൊരു വിലയും കല്‍പ്പിക്കാതെ നിഷ്ഠുരമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ് സിപിഎം. ഇത്തരത്തിലുള്ള പീഡനങ്ങള്‍ സിപിഎം അധികാരത്തിലേറിയതോടെ കേരളത്തില്‍ വ്യാപകമായി വരികയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയും അക്രമം നടക്കുന്നത് അപമാനകരാണ്. ഇതിനെതിരെ മഹിളാമോര്‍ച്ച വ്യാപകമായ പ്രക്ഷോഭം നടത്തും. തലശ്ശേരിയില്‍ ദളിത് യുവതികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷനും വനിതാ കമ്മീഷനും അന്വേഷണം നടത്തി കേസെടുക്കണം. അതോടൊപ്പം ജയിലില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടികളിലൊരാള്‍ അപവാദ പ്രചരണത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലും കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം. എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സ്ത്രീകളെയും കുട്ടികളെയും ശരിയാക്കിവരികയാണെന്നും ഇത് ലജ്ജാകരമാണെന്നും അവര്‍ പറഞ്ഞു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ജനയെ രേണു സുരേഷ് സന്ദര്‍ശിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ബിജെപി മണ്ഡലം നേതാക്കളായ എന്‍.ഹരിദാസ്, എം.പി.സുമേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: