തലശേരി: സംസ്ഥാനത്തെ പോലീസ് സിപിഎമ്മിന്റെ അടിമകളായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. തലശേരിയില്‍ ദളിത് യുവതികളായ അഖില, അഞ്ജന എന്നിവര്‍ക്ക് നേരെ പോലീസ് കൈക്കൊണ്ട നടപടി ഇതാണ് തെളിയിക്കുന്നത്. ജാമ്യം കിട്ടിയതിന് ശേഷവും നിരപരാധികളായ യുവതികള്‍ക്കു നേരെ സിപിഎമ്മിന്റെ അറിയപ്പെടുന്ന വനിതാ നേതാക്കള്‍ അടക്കമുള്ളവര്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നു.
സിപിഎം ജില്ലാ സെക്രട്ടറി കണ്ണൂര്‍ ജില്ലാ പോലീസിന്റെ ക്യാമ്പ് ഹൗസ് സന്ദര്‍ശിച്ചതിന് ശേഷമാണ് ജില്ലയില്‍ ഇത്തരം സംഭവങ്ങളുണ്ടായത്. പോലീസിനെ പാര്‍ട്ടിക്കു വരുതിയില്‍ നിര്‍ത്താനുള്ള നീക്കം ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഇടപെടണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ആത്മഹത്യാശ്രമം നടത്തി തലശേരി ഇന്ദിരാഗാന്ധി ആശുപത്രി ഐസിയുവില്‍ കഴിയുന്ന അഞ്ജനയെയും സിപിഎം സംഘം തുടര്‍ച്ചയായി ആക്രമണം നടത്തിയ മഹിളാമോര്‍ച്ച തലശേരി മണ്ഡലം സെക്രട്ടറി ലസിത പാലക്കലിന്റെ വീടും സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശന്‍ മാസ്റ്റര്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആനിയമ്മ രാജേന്ദ്രന്, മണ്ഡലം പ്രസിഡന്റ് എന്‍. ഹരിദാസ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: