കണ്ണൂര്‍: തലശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികളെ കൈക്കുഞ്ഞിനൊപ്പം ജയിലിലടച്ച സംഭവം നിയമലംഘനവും മനുഷ്യത്വരഹിതവുമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ഇതിനെതിരെ ദേശീയ കമ്മീഷനുകളെ സമീപിക്കുമെന്നും മുഖ്യമന്ത്രിയുടെ പഞ്ചായത്തും കണ്ണൂര്‍ ജില്ലയും ജനാധിപത്യത്തിന്റെ ശവപ്പറമ്പായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അറസ്റ്റുചെയ്ത പെണ്‍കുട്ടികളുടെ അച്ഛനെ രണ്ടുതവണയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ ആരും കേസുകൊടുക്കുകയോ പോലീസ് സ്റ്റേഷനില്‍ പരാതി പറയുകയോ ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പാണിത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും കൃഷ്ണദാസ് കണ്ണൂരില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: