ചണ്ഡിഗഢ്: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. രാജ്യത്തെ പ്രധാന വേദിയായ ചണ്ഡിഗഢില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കും. ചണ്ഡിഗഢിലെ ക്യാപിറ്റോള്‍ കോംപ്ലക്സില്‍ രാവിലെ 6.30 ആചരണത്തിനു തുടക്കമാകും. 45 മിനിറ്റാണ് സമയം. ക്യാപിറ്റോള്‍ കോംപ്ലക്സില്‍ 35,000 പേര് പങ്കെടുക്കും.
നഗരത്തിലെ 100 വേദികളില്‍ 10,000ത്തിലധം പേരും പങ്കെടുക്കും. ദിവ്യാംഗര്‍, യുവാക്കള്‍, സമൂഹത്തിലെ അശരണര്‍ എന്നിവര്‍ക്കായാണ് ഇത്തവണത്തെ ദിനാചരണം സമര്‍പ്പിച്ചിട്ടുള്ളത്.ന്യൂദല്ഹിയടക്കം രാജ്യത്തെ പ്രധാന നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുമെല്ലാം ആചരണം നടക്കും. ദല്‍ഹിയില്‍ ആയുഷ് വകുപ്പും ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലും ചേര്‍ന്ന് സംഘാടനം.
കൊണാട്ട് പ്ലേസിലെ ലോധി ഗാര്ഡന് പ്രധാന വേദി. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, മീനാക്ഷി ലേഖി എംപി തുടങ്ങിയവര്‍ നേതൃത്വ നല്‍കും. ദ്വാരക, രോഹിണി, യമുന സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവിടങ്ങളിലും ചടങ്ങുകള്‍. സംസ്ഥാന തലസ്ഥാനങ്ങള്‍, ജില്ലാ ആസ്ഥാനങ്ങള്‍, പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ചടങ്ങുകള്‍.
പരിപാടിക്ക് അവതരണ ഗാനവും പ്രോട്ടോക്കോളും തയാറാക്കിയിട്ടുണ്ട്.
ഭാരതത്തിന്റെ എംബസികളുടെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലും ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും ദിനാചരണത്തില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: