തലശ്ശേരി: സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ശാരീരിക-മാനസിക പീഡനത്തെ തുടര്‍ന്ന് ദളിത് യുവതി അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രബുദ്ധ കേരളത്തിന്റെ ചരിത്രത്തിനു കളങ്കമായിമാറിയ, ഭരണകൂടത്തിന്റെ ഈ ദളിത് പീഡനത്തെക്കുറിച്ച് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം സമൂഹമനസ്സാക്ഷിയെ അമ്പരപ്പിച്ചതിനു പിന്നാലെയാണ് ഞെട്ടിയ്ക്കുന്ന ഈ സംഭവം. യുവതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്.
സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം കളളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത് ജയിലടച്ച ദളിത് സഹോദരിമാര്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഒരാള്‍ ആത്മഹത്യാശ്രമം നടത്തിത്. ജാമ്യം ലഭിച്ച് വീട്ടിലെത്തിയ അഞ്ജനയെ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ ആശുപത്രിയിലാക്കുകയായിരുന്നു.
തലശ്ശേരി കുട്ടിമാക്കൂലില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി സിപിഎം പ്രവര്‍ത്തകര്‍ നല്കിയ വ്യാജ പരാതിയിലായിരുന്നു കുട്ടിമാക്കൂല്‍ കുനിയില്‍ ഹൗസില്‍ അഖില (30), അഞ്ജന (25) എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
രാത്രി പന്ത്രണ്ടോടെയാണ് അഞ്ജനയെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള്ളക്കേസില്‍ കുടുക്കി ജയില്‍ കയറ്റതിലും ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം നേതാക്കള്‍ നടത്തിയ വ്യക്തിപരമായ അപവാദ പ്രചാരണത്തിലും മനം നൊന്താണ് ആത്മഹത്യാ ശ്രമമെന്ന് സഹോദരി അഖില പറഞ്ഞു.
ഒരു സ്വകാര്യ ടിവി ചാനലില്‍ ചര്‍ച്ചയ്ക്കിടെ തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീറും ഡിവൈഎഫ്ഐ സംസ്ഥാന നേതാവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.പി.ദിവ്യയും യുവതികള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. യുവതികള്‍ പ്രശ്നക്കാരാണ്. അയല്‍വാസികളോടു പോലും വഴക്കാണ്. ഗുണ്ടകളെ പോലെ പെരുമാറുന്നവരാണ് ഇവരെന്നുള്ള തരത്തിലായിരുന്നു വനിതാ നേതാവ് പറഞ്ഞത്. വ്യക്തിപരമായ അധിഷേപങ്ങളില്‍ അഞ്ജന വലിയ വിഷമത്തിലായിരുന്നുവെന്ന് സഹോദരി അഖില പറഞ്ഞു.
ജാമ്യം ലഭിച്ച് വീട്ടിലെത്തിയപ്പോള്‍ ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ സിപിഎം നടത്തിയ പ്രചാരണങ്ങളറിഞ്ഞ അഞ്ജന കടുത്ത മാനസീക വിഷമത്തിലായിരുന്നെന്നും അഖില പറഞ്ഞു. ജെയിലില്‍ അടച്ച ശേഷവും പാര്ട്ടിക്കാര് പീഡിപ്പിക്കുകയാണെന്ന് അഖില കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: