തലശ്ശേരി: കുട്ടിമാക്കൂലിലെ ദളിത് കുടുംബത്തിലെ യുവതി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന് കെ.സുധാകരന് പറഞ്ഞു. സിപിഎമ്മിലെ പ്രമുഖരായ മൂന്ന് നേതാക്കള്‍ ദളിത് കുടുംബത്തിനെതിരെ അപവാദം അഴിച്ചവിട്ടതാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് അതുകൊണ്ടിവരുടെ പേരില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് സുധാകരന് ആവശ്യപ്പെട്ടു. ഈ സംഭവം തനിക്കറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ.സുധാകരന് പറഞ്ഞു.സംഭവത്തില്‍ മുഖ്യമന്ത്രിക പടനാടകം കളിക്കുകയാണെന്നും അല്ലെങ്കില്‍ പ്രശ്നത്തിന്റെ ഗൗരവമോര്‍ത്ത് അതില്‍ നിന്നൊളിച്ചോടാന്‍ ശ്രമിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: