ന്യൂദൽഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രയത്നം കൊണ്ട് ഇറ്റാലിയൻ ജയിലിൽ കഴിഞ്ഞിരുന്ന 12 ഭാരതീയ തടവുകാരെ മോചിപ്പിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ലഹരി മരുന്ന് കൈവശം വച്ചെന്ന ആരോപണത്തിലാണ് ഇവരെ ഇറ്റാലിയൻ പോലീസ് അറസ്റ്റ് ചെയ്തത്. 2014ൽ കപ്പലിൽ സഞ്ചരിച്ചിരുന്ന ഇവരുടെ പക്കൽ നിന്നും ഇറ്റാലിയൻ സേന ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ശിക്ഷയെന്നോണം അതേ വർഷം ജൂൺ മുതൽ ഇവർ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
തുടർന്ന് ഭാരത എംബസി ഇറ്റാലിയൻ സർക്കാരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും ശേഷമാണ് ഇവരെ ജയിലിൽ നിന്നും മോചിപ്പിക്കാൻ ഇറ്റാലിയൻ സർക്കാർ സന്നദ്ധത കാണിച്ചത്. ഇവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച റോമിലെ ഭാരത എംബസിയെ വിദേശകാര്യമന്ത്രി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: