തൃശൂര്‍: നാലുപതിറ്റാണ്ടായി മാധ്യമരംഗത്തെ വേറിട്ട ശബ്ദമായി നിലനില്‍ക്കുന്ന ജന്മഭൂമിയുടെ തൃശൂര്‍ എഡിഷന് പ്രവര്‍ത്തനം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. ഇതോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മാരാര്‍ റോഡിലുള്ള വൃന്ദാവന്‍ പാലസില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടക്കും.
വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികള്‍ തൃശൂര്‍ മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്യും. ബിഎംഎസ് സംസ്ഥാന സമിതി അംഗം ടി.സി സേതുമാധവന് സ്വാഗതവും മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന് അധ്യക്ഷ പ്രസംഗവും നടത്തും. സംപൂജ്യ സ്വാമി സദ്ഭവാനന്ദ അനുഗ്രഹപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ പ്രൊഫ.തുറവൂര്‍ വിശ്വംഭരന്, ആഷാമേനോന് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം. രാധാകൃഷ്ണന് വാര്‍ഷിക സന്ദേശം നല്‍കും. തൃശൂര്‍ പ്രസ്ക്ലബ് പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍, കോര്പ്പറേഷന് കൗണ്‍സിലര്‍ എം.എസ് സമ്പൂര്‍ണ, ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എ.സി കൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഹരിദാസ്, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബി.ആര് ബലരാമന് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും.
ചടങ്ങില്‍ ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍, കല്യാന് സില്‍ക്സ് എം.ഡി ടി.എസ് പട്ടാഭിരാമന് എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും ജന്മഭൂമി മാതൃകാ ജീവനക്കാരെ അനുമോദിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: