കൊല്ലം: അധികാരത്തിന്റെ മറവില്‍ ജില്ലയില്‍ സിപിഎം ആക്രമണം തുടരുന്നു. കഴി ഞ്ഞ ദിവസം രണ്ട് സ്ഥലത്താണ് സിപിഎം ആക്രമണം നടത്തിയത്. കടവൂരില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹിന് നേരെയും കുന്നത്തൂരില്‍ നെടിയവിള ശാഖയ്ക്കുനേരെയുമാണ് ആക്രമണം നടന്നത്.
കുരീപ്പുഴ ശാഖാ കാര്യവാഹ് രാജേഷ് ഭവനില്‍ രാജീവിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. അയത്തിലുള്ള ജിംനേഷ്യത്തില്‍ പോയി മടങ്ങവെ കണ്ടച്ചിറ ഗുരുകുലം ജംഗ്ഷന് സമീപം വച്ച് സിപിഎമ്മിന്റെ ഗുണ്ടകള്‍ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് പൈപ്പ് കൊണ്ടുള്ള മര്‍ദ്ദനത്തില്‍ രാജീവിന് ഗുരുതര പരിക്കേറ്റു. കാലിനും ദേഹത്തും അടിയേറ്റ പാടുകളുണ്ട്. കാലിന് വലതു ഭാഗത്ത് കത്തി കുത്തി കയറ്റി. പത്തോളം വരുന്ന സിപിഎം ക്രിമിനലുകളാണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ രാജീവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിരവധി കേസിലെ പ്രതിയായ പോലീസ് സ്റ്റേഷന് മാര്‍ച്ചിനിടെ എസ്ഐയെ അടക്കം മര്‍ദ്ദിച്ച ഡിവൈഎഫ്ഐ നേതാവ് പനയം അമ്പഴവയല്‍ സ്വദേശി രഞ്ജിത്തിന്റെ നേതൃത്തിലായിരുന്നു ആക്രമണമെന്ന് രാജീവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കടവൂര്‍, നീരാവില്‍, കുരീപ്പുഴ ഭാഗങ്ങളില്‍ ഒരു മാസമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടക്കുകയാണ്. അധികാരം ലഭിച്ച് രണ്ടുദിവസത്തിനുള്ളില്‍ തന്നെ ജില്ലയില്‍ വ്യാപകമായ ആക്രമണമാണ് സിപിഎം നടത്തിയത്.
രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ‘രണമാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് ആക്രമണങ്ങളുടെ സ്വഭാവം. നിരവധി വീടുകളാണ് ഇവര്‍ ജില്ലയില്‍ ഇതുവരെ നശിപ്പിച്ചിരിക്കുന്നത്. കടവൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബിജെപി പ്രവര്‍ത്തകന്റെ സ്കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ചിരുന്നു. ഇരവിപുരത്ത് മാത്രം പത്തോളം അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. ആക്കോലില്‍ ക്ഷേത്രത്തിന് സമീപം ബിജെപിയുടെ ബൂത്ത് കമ്മിറ്റി ഓഫീസ് തെരഞ്ഞെടുപ്പ് ദിവസം കത്തിച്ചു. അയത്തില്‍ കാഞ്ഞിരംമൂട് ക്ഷേത്രത്തിന്റെ മുമ്പിലെ ബൂത്തും കത്തിച്ചു. ഇരവിപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആക്കാവിള സതീക്കിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. സംഘപരിവാര്‍സംഘടനകളുടെ കൊടിമരങ്ങള്‍ ഒരെണ്ണം പോലും അവശേഷിപ്പിക്കാതെ നശിപ്പിക്കപ്പെടുകയായിരുന്നു. ചാത്തന്നൂരിലെയും തഴുത്തലയിലെയും ആദിച്ചനല്ലൂരിലെയും ആക്രമണങ്ങളില്‍ പൊതുവെ സമാനസ്വഭാവമാണ്. ചടയമംഗലത്തും കൊട്ടാരക്കരയിലും കരുനാഗപ്പള്ളിയിലും കുണ്ടറയിലും ബിജെപിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട് അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ് സിപിഎം.
ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ചാത്തന്നൂരില്‍ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് തുടരുകയാണ്. കുന്നത്തൂരില്‍ കുപ്രസിദ്ധ ക്രിമിനലും ഡിവൈഎഫ്ഐ ഗുണ്ടയുമായ നൗഫല്‍, സ്ഥലം എഎസ്ഐ ഷൗക്കത്തിന്റെ പിന്തുണയോടെ ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി അക്രമിക്കുകയാണ്. സ്ത്രീകളടക്കമുള്ളവരെ ഭീതിപ്പെടുത്തി പ്രവര്‍ത്തകരുടെ കഴുത്തില്‍ വടിവാള്‍ വച്ചാണ് കൊലവിളി നടത്തുന്നത്.
ബിജെപിയുടെ പ്രവര്‍ത്തകരുടെ വാഹനങ്ങളും വീടുകളും തകര്‍ക്കുന്ന സിപിഎം സമീപനം ഗുണ്ടായിസമാണ്. കഴിഞ്ഞദിവസം നെടിയവിളയില്‍ ആര്‍എസ്എസ് ശാഖയ്ക്ക് നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. ഭരണത്തിന്റെ മറവില്‍ ഇതരസംഘടനകളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: