അടിമാലി: വിനോദ യാത്ര സംഘം സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പൂനെ സ്വദേശികളായ നാല് പേര് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.പൂനെ പിംലേജാക്കട്ട് ജവഹര്‍ വിദ്യാലയ സ്ട്രീറ്റില്‍ താമസിക്കുന്ന വിജയ് മാന്‍കര്‍(49),ഭാര്യ ലതിക വിജയ്മാന്കര്(43),മക്കളായ ലഷ്കവിജയ്മാന്കര്(18),അനുഷ്കവിജയ് മാന്‍കര്‍(12) കാര്‍ ഡ്രൈവര്‍ തൃശൂര്‍ ഈനക്കാലയില് ബഷീര്‍(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.കൊച്ചി-മധുര ദേശീയപാതയില്‍ വാളറ കോളനിപ്പാലത്ത് ഇന്നലെ ഉച്ചക്ക് രണ്ടരക്കാണ് അപകടം.അടിമാലിയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് സൈഡ്കൊടുത്ത് കറിവരവെ ബസിന്റെ പിറക് സൈഡ് കാറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഓടയിലേക്ക് തെറിച്ച് വീണു. നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി മറുഭാഗത്തെ ഒടയിലേക്ക് ചരിയുകയും ചെയ്തു. കാറില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ കാര്‍ വെട്ടിപൊളിച്ചാണ് അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചത്.സാരമായി പരിക്കേറ്റ ഡ്രൈവറെ എറണാകുളത്ത് സ്വകര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.മൂന്നാര്‍ സഞ്ചാര കേന്ദ്രത്തിലേക്ക് വരുംവഴിയാണ് വിനോദയാത്രാ സംഘം അപകടത്തില്‍പ്പെട്ടത്.അടിമാലി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. നേര്യമംഗലം വനമേഖലയിലെ ഇടുങ്ങിയ കലുങ്കുകളാണ് അപകടത്തിന് കാരണമാകുന്നത്.
ഈ ഭാഗത്ത് അപകടം തുടര്‍ക്കഥയാണ്. വാഹനങ്ങള്‍ ബ്രേക്കിട്ടാലും തെന്നി മാറുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: