കുമളി: ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടുകൊണ്ട് തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലെ ആനവച്ചാലില് വനം വകുപ്പ് നിര്‍മ്മാണം ആരംഭിച്ച പാര്‍ക്കിങ് ഗ്രൗണ്ട് പാഴ് വേലയായി. ഇതിന്റെ പേരില്‍ ബന്ധപെട്ട വകുപ്പ ്ചിലവഴിച്ച ലക്ഷങ്ങള്‍ പൊതു ഖജനാവിന് വന്‍ നഷ്ടവും സംഭാവന ചെയ്തു. വര്‍ഷങ്ങളായി തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍ ചെക്ക് പോസ്റ്റ് കടന്നു ബോട്ട് ലാന്റിങ്ങിനു സമീപത്തുള്ള സ്ഥലത്താണ് പാര്‍ക്ക് ചെയ്തു വരുന്നത്. എന്നാല്‍ ദിവസേന നൂറുകണക്കിന് വാഹങ്ങള്‍ വനത്തിനുള്ളില്‍ പ്രവേശിക്കുന്നത് പാരിസ്ഥിതി മലിനീകരണത്തിന് കാരണമാകും എന്ന വാദ മുയര്‍ത്തി ആ കാലത്ത് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ചുമതല ഉണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന് മുന്‍ കൈ എടുത്താണ് ചതുപ്പ് നിലമായ ആനവച്ചാലില് പുതിയ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണം ആരംഭിച്ചത്. അതെ സമയം തന്നെ സിമന്റും കമ്പിയും ഉപയോഗിച്ചു നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബന്ധപെട്ട വകുപ്പ് വനത്തിനുള്ളില്‍ നടത്തിയിരുന്നു. അതുമൂലം ഭാവിയില്‍ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നം അക്കാലത്തു തന്നെ ചര്‍ച്ചയായിരുന്നു. നൂറുകണക്കിന് ലോഡ് മണ്ണ് പുറത്തു നിന്ന് ടിപ്പര്‍ ലോറികളില്‍ കൊണ്ടുവന്നു ചതുപ്പ് നിലം നികത്തുന്നത് മൂലം മഴകാലത്ത് സമീപ വാസികള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അതോടൊപ്പം കുമളിയില്‍ നിന്ന് തേക്കടിയിലേക്ക് ടാക്സി സര്‍വീസ് നടത്തി ഉപജീവനം നടത്തുന്ന വാഹന തൊഴിലാളികളും വനം വകുപ്പിന്റെ ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. പ്രദേശ വാസികള്‍ തേക്കടിയില്‍ കടക്കുന്നത് തടയാനാണ് നീക്കമെന്ന രീതിയില്‍ പൊതുജനങ്ങള്‍ പ്രതികരിച്ചു. വാഹങ്ങളുടെ പാര്‍ക്കിങ് പഴയപടി ആമ പാര്‍ക്കില്‍ ഇപ്പോഴും തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: