ഹരിപ്പാട്: മാരകായുധങ്ങളുമായി നാരകത്തറ അനന്തപുരം ജങ്ക്ഷനില്‍ വഴിയാത്രികരെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തെ സാഹസികമായി പോലീസ് പിടികൂടി. വധശ്രമമടക്കം നിരവധി അക്രമങ്ങളില്‍ പ്രതികളായ മൂന്നു പേരെയും ഇവരി ല്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടാളിയായ മറ്റൊരാളേയും ഹരിപ്പാട് പോലിസ് അറസ്റ്റ് ചെയ്തു.
അനന്തപുരം കേന്ദ്രമാക്കി നാട്ടുകാരെ ഭീതിയിലാക്കി വിലസിയ ക്വട്ടേഷന്‍ സംഘമാണ് ഹരിപ്പാട് പോലിസ് ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. ഇവര്‍ക്ക് ലഭിച്ചുവന്ന രാഷ്ട്രീയ പിന്‍ബലം നഷ്ടമായതോടെയാണ് അക്രമികള്‍ പിടിയിലായത്. എന്നാല്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ഇവര്‍ ചേക്കേറാന്‍ തയ്യാറെടുക്കുകയായിരുന്നു.
താമല്ലാക്കല്‍ തെക്ക് നെടുമ്പോച്ചയില് ആദിത്യന്(23), എരിക്കാവ് വിളയില്‍ പടീറ്റതില്‍ നന്ദു പ്രകാശ്(18), തിരുവനന്തപുരം ആറ്റിങ്ങല്‍ കടുവേലില്‍ കടമ്പാട് ക്ഷേത്രത്തിനു സമീപം ചരുവിളപുത്തന്‍ വീട്ടില്‍ നിന്ന് ബന്ധുവീടായ പൊത്തപ്പള്ളി തെക്ക് കുറപ്പറമ്പില് വീട്ടില്‍ താമസിക്കുന്ന വിഷ്ണുവെന്ന് വിളിക്കുന്ന അനന്തപത്മനാഭന്(18), എന്നിവരെയാണ് വടിവാളുകള്‍, കത്തി എന്നിവയുമായി ഞായറാഴ്ച രാത്രി പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തി ല്‍ സംഘാംഗമായ വെട്ടുവേനി ലക്ഷ്മി ഭവനില്‍ റിഷിജിത്തി(24)നേയും പോലീസ് അറസ്റ്റു ചെയ്തു. ഏപ്രില്‍ ഒന്‍പതിന് കുമാരപുരത്തെ കവറാട്ട് ക്ഷേത്രത്തില്‍ നിന്ന് ഉല്‍സവം കഴിഞ്ഞു പോവുകയായിരുന്ന വിഷ്ണുവിനെ പ്രകോപനങ്ങളൊന്നുമില്ലാതെ കത്തിയ്ക്ക് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ആദിത്യന്. കൂട്ടു പ്രതിയായ കിഷോര്‍ ഇപ്പോഴും ഒളിവിലാണ്.
അന്നേ ദിവസം പൊത്തപ്പള്ളി തെക്ക് പാലത്തറയില് വിശാഖിനെ വാളിനുവെട്ടി ഗുരുതരമായി പരുക്കേല്‍പ്പിച്ച എഴംഗ സംഘത്തി ല്‍ പിടിയിലായ നന്ദു പ്രകാശ്, റിഷിജിത്ത് എന്നിവരുണ്ടായിരുന്നു.
നാലുദിവസം മുമ്പ് ആദിത്യന്, കൂട്ടാളി ടോം എന്നിവരെ ബൈക്കി ല്‍ പോകുമ്പോള്‍ ഹരിപ്പാട് സിഐ യുടെ സ്പെഷ്യല്‍ സ്ക്വാഡിലെ ഒരു പോലീസുകാരന് കരുവാറ്റയില്‍ വെച്ച് കണ്ടു. വാഹനം തടഞ്ഞ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും വാഹനമുപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞിരുന്നു.
വധശ്രമങ്ങളടക്കം അടക്കം നിരവധി അക്രമസംഭവങ്ങളില്‍ പ്രതികളാണ് പിടിയിലായവരെന്ന് ഹരിപ്പാട് സിഐ: ആര്. ജോസ് പറഞ്ഞു. എസ്ഐ: എസ്.എസ്. ബൈജു, സിപിഒമാരായ നിഷാദ്, ശ്രീകുമാര്‍, അനീഷ്, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്. ഹരിപ്പാട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: