ടോക്യോ: ജപ്പാന് ദ്വീപായ ഒകിനാവയിലെ അമേരിക്കന്‍ സൈനികര്‍ക്കെതിരെ പ്രതിഷേധവുമായി പതിനായിരങ്ങള്‍. അമേരിക്കന്‍-ജാപ്പനീസ് സുരക്ഷാ കരാര്‍ പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ജപ്പാനിലെ അമേരിക്കന്‍ സൈന്യത്തിലേറെയും തമ്പടിച്ചിരിക്കുന്നത് ഈ ദ്വീപിലാണ്.
ദ്വീപിലെ ജനവാസം കുറഞ്ഞ മേഖലയില്‍ നാവികര്ക്കുളള താവളം ഒരുക്കുന്നതിലും ഇവര്‍ ആശങ്കപ്പെടുന്നു.
ഇവിടെയുളള ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടതോടെയാണ് ആശങ്ക വളര്‍ന്നിരിക്കുന്നത്. കഴിഞ്ഞ കുറേ ആഴ്ചയായി കാണാതായിരുന്ന യുവതിയുടെ മൃതദേഹം കഴിഞ്ഞാഴ്ച കണ്ടെത്തി.
ഇവരുടെ മരണത്തില്‍ ഒരു അമേരിക്കന്‍ നാവികനെയാണ് നാട്ടുകാര്‍ സംശയിക്കുന്നത്. പ്രതിഷേധ റാലിയില്‍ 65000ത്തിലേറെ പേര് പങ്കെടുത്തു. സൈന്യം ദ്വീപില്‍ നിന്ന് പിന്മാറണമെന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയായിരുന്നു റാലി. പ്രധാനമന്ത്രിയുടെ ടോക്യയിലെ വസതിയ്ക്ക് മുന്നിലും പ്രതിഷേധ റാലി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: