തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത് അടുത്ത വര്‍ഷം മുതല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ വഴി നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോളേജുകള്‍ മുഖേനയും അക്ഷയ സെന്റര്‍ വഴിയുമാണ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇതുവരെ സ്വീകരിച്ചിരുന്നത്.
അപേക്ഷ അയയ്ക്കുന്നതിനുള്ള പരിശീലനം സ്കൂളിലെ ഐടി അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.
സംസ്ഥാനത്തെ 119 കോളേജുകളിലായി 46,445 എഞ്ചിനീയറിംഗ് സീറ്റുകളാണുള്ളത്. ഇതില്‍ അമ്പതു ശതമാനം സീറ്റുകള്‍ സര്‍ക്കാരിലേക്ക് സംവരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ 11,000 സീറ്റുകളില്‍ പ്രവേശനത്തിനായി വിദ്യാര്‍ത്ഥികള്‍ ഇല്ലാതെ ഒഴിഞ്ഞു കിടന്നു.
അംഗീകാരം റദ്ദുചെയ്ത അഞ്ച് എഞ്ചിനീയറിങ് കോളേജുകളില്‍ ഇക്കൊല്ലം പ്രവേശനം അനുവദിക്കില്ല. കോളേജുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് പരിശോധന തുടരും. സ്പോര്‍ട്സ് ക്വാട്ടയിലെ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയല്‍ കേസ് നിലനല്ക്കുന്നതായും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രവേശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: