ന്യൂദല്‍ഹി: പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് പതിനെട്ടിന് നടക്കും. 21 ന് വോട്ടെണ്ണും. 22 ന് വിജ്ഞാപനം പുറപ്പെടുവിക്കും. 29 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കം. സൂക്ഷ്മ പരിശോധന മാര്‍ച്ച് ഒന്നിന്. മൂന്ന് വരെ പത്രിക പിന്‍വലിക്കാം.
യുഡിഎഫ് മന്ത്രിസഭയിലെ ജലസേചനമന്ത്രിയായിരുന്ന ടി.എം. ജേക്കബ് അന്തരിച്ചതിനെത്തുടര്‍ന്നാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ജേക്കബിന്റെ മകന് അനൂപ് ജേക്കബാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബിനോട് തോറ്റ എം.ജെ. ജേക്കബ്തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
പിറവത്തോടൊപ്പം ഒരു ലോക്സഭാ മണ്ഡലത്തിലേക്കും പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി, ചിക്കമംഗലൂര്‍ ലോക്സഭാ മണ്ഡലത്തിലേക്കും ആന്ധ്രയിലെ മഹബൂബ്നഗര്‍, നഗര്‍ കര്‍ണൂല്‍, കൊവൂര്‍, ഘന്പൂര്, കൊല്ലാപൂര്‍, ആദിലാബാദ്, കമറെഡി, ഗുജറാത്തിലെ മാന്‍സ, തമിഴ്നാട്ടിലെ ശങ്കരന്‍കോവില്‍, ഒഡിഷയിലെ അത്ഗഡ് എന്നിവിടങ്ങളിലേക്കുമാണ് അന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: