തലശ്ശേരി: തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് യുവതികളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച നടപടി തികച്ചും അപലപനീയമാണെന്നും കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ ദളിത് സമൂഹത്തോടുള്ള സമീപനമാണ് ഇവിടെ പ്രതിഫലിച്ചതെന്നും ഇതിനെതിരെ കേരള സമൂഹം പ്രതികരിക്കേണ്ടതാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി എ.ശ്രീധരന് പറഞ്ഞു.
ദളിത് കുടുംബാംഗങ്ങളെ ജയിലിലടക്കാനും ആ കുടുംബത്തെ ഇല്ലായ്മചെയ്യാനും കണ്ടെത്തിയ കള്ളക്കഥയാണ് ഓഫീസില്‍ കയറിയുള്ള അക്രമം. കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മിന്റെ ഓഫീസില്‍ കയറി രണ്ടു യുവതികള്‍ പാര്‍ട്ടിക്കാരെ മര്‍ദ്ദിച്ചു എന്ന് പറയുന്നത് തികച്ചും കള്ളക്കഥയാണ് എന്ന് മനസ്സിലാകും. ഒരുകുടുംബത്തെ തകര്ക്കാ നും ഇല്ലായ്മ ചെയ്യാനും സിപിഎം എല്ലാകാലത്തും ഇത്തരം നുണുപ്രചരണങ്ങള് നടത്താറുണ്ട്. ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയെ എറിഞ്ഞ് കൊല്ലുന്ന നയമാണ് സിപിഎമ്മിന്റേത്.
വ്യക്തിസ്വാതന്ത്ര്യത്തിലെ കൈകടത്തലിനെതിരെ കേരള മനസ്സാക്ഷി ഉണരേണ്ടതുണ്ട്. പോലീസ് തലശ്ശേരി സംഭവത്തില്‍ രാഷ്ട്രീയം കളിക്കുകയാണ്. സിപിഎമ്മിന്റെ ഭരണത്തില്‍ ദിളിതര്ക്കും എതിര്ചേരിയിലുള്ളവര്ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കില്ല എന്ന ധാര്‍ഷ്ട്യം കേരള ജനത അധികകാലം വെച്ചുപൊറുപ്പിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
എവിടെ ദളിത് പീഡനം ഉണ്ടായാലും പ്രതികരിക്കുന്ന ഒരു വിഭാഗമുണ്ട് കേരളത്തില്‍. സാംസ്കാരിക നായകന്മാരും പുരോഗമനവാദികളും. ഇവരൊന്നും ഈ അനീതിയെ അപലപിച്ചില്ല. കാരണം എല്ലാ സ്വതന്ത്ര്യവും ഭീഷണികൊണ്ട് തടഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഇല്ലായ്മചെയ്യുന്നത് സിപി എം നയമാണ്.
സമൂഹത്തോട് സിപിഎം എടുത്തിട്ടുള്ള നിലപാട് സമൂഹത്തോടുളള വെല്ലുവിളിയാണ് ഇത്തരം വെല്ലുവിളിക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും തയ്യാറാവണമെന്നും ഹിന്ദു ഐക്യവേദി ജനങ്ങളെ സംഘടിപ്പിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് നടന്ന ജില്ലാ കമ്മറ്റിയോഗത്തില്‍ പ്രസിഡണ്ട് കെ.ജി.ബാബു, സംഘടനാ സെക്രട്ടറി കൊല്ലംബറ്റ പ്രേമന്, തലശ്ശേരി താലൂക്ക് പ്രസിഡണ്ട് എം.സന്തോഷ്, ജനറല്‍ സെക്രട്ടറി സുബഹ്, ജിഷ്ണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: