കൊച്ചി: കലൂര്‍ മണപ്പാട്ടിപ്പറമ്പിലെ ഭൂമി കൈമാറിയെന്ന പരാതിയില്‍ ഹൈക്കോടതി ജിസിഡിഎയുടെ വിശദീകരണം തേടി. ജസ്റ്റിസുമാരായ കെ.ടി. ശങ്കരന്, എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെതാണ് നിര്‍ദേശം.
മണപ്പാട്ടിപറമ്പിലെ ഒന്നര സെന്റ് ഭൂമി 50,000 രൂപ ഡെപ്പോസിറ്റ് ചെയ്തു 13,500 രൂപ മാസവാടകയ്ക്ക് സ്വകാര്യ സ്ഥാപനത്തിനു കൈമാറുന്നതിനു നിയമവിരുദ്ധമായി ജിസിഡിഎ കരാര്‍ ഉണ്ടാക്കി എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. നടപടികള്‍ സുതാര്യമല്ലെന്നും ഹര്ജിക്കാരന് പറയുന്നു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഹര്‍ജിയിലെ ആരോപണവുമായി ബന്ധപ്പെട്ടു ജിസിഡിഎ സ്വീകരിച്ച മുഴുവന്‍ നടപടികളും അറിയിക്കാന്‍ ഉത്തരവു നല്കി.
ഭൂമിയുടെ കൈമാറ്റവുമായി ബന്ധപ്പെട്ടു പരസ്യം നല്‍കിയിരുന്നോ, ഏതെല്ലാം മാര്‍ഗങ്ങളാണ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സ്വീകരിച്ചത് എന്നിവ ജിസിഡിഎ വ്യക്തമാക്കണമെന്നു ഹൈക്കോടതി നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: