കൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസ് പരിഗണിച്ചിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന് കോഴ വാഗ്ദാനം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു ജഡ്ജിയില്‍ നിന്നു വിജിലന്‍സ് മൊഴിയെടുത്തു. കേസിന്റെ അന്വേഷണ ചുമതലയുള്ള വിജിലന്‍സ് എസ്പി: ശശിധരനാണ് ജസ്റ്റിസ് കെ.ടി. ശങ്കരനില്‍ നിന്നു മൊഴിയെടുത്തത്.
മൊഴിയെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ രജിസ്ട്രാര്‍ ജനറലിന് കത്തു നല്‍കിയിരുന്നു. കത്ത് ആക്ടിങ് ചീഫ് ജസ്റ്റിസിനു കൈമാറുകയും മൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കുകയുമായിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി നൗഷാദടക്കമുള്ള പ്രതികളെ കൊഫെപോസ പ്രകാരമുള്ള കരുതല്‍ തടങ്കലില്‍ നിന്നു രക്ഷിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കേസില്‍ നിന്നു പിന്മാറുന്നുവെന്നുമാണ് ശങ്കരന് തുറന്ന കോടതിയില്‍ അറിയിച്ചത്. തുടര്‍ന്നുള്ള ഉത്തരവില്‍ തുടരന്വേഷണത്തിനും വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: