ന്യൂദല്‍ഹി: ബംഗാളിലെ കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി നയത്തില്‍നിന്നും ബംഗാള്‍ ഘടകം വ്യതിചലിച്ചെന്നും തിരുത്തലാവശ്യമാണെന്നും മൂന്നുദിവസമായി തുടര്‍ന്ന കേന്ദ്രകമ്മറ്റിയോഗശേഷം നടത്തിയ പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു.
ബംഗാള്‍ ഘടകത്തിനെതിരായ തുടര്‍ നടപടികള്‍ പോളിറ്റ് ബ്യൂറോ തീരുമാനിക്കാനും ധാരണയായി. തെറ്റുതിരുത്തലിന് പിബിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗാള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ഇനി പ്രസക്തിയില്ലെന്നും മമതയ്ക്കെതിരെ കൂടുതല്‍ വിശാലമായ കൂട്ടുകെട്ടുണ്ടാക്കുമെന്നും യെച്ചൂരി വിശദീകരിച്ചു.
ജഗ്മതിയുടെ രാജി അപ്രതീക്ഷിതമായിരുന്നു. ചര്‍ച്ചയ്ക്കിടെ എണീറ്റു നിന്ന് അവര്‍ രാജിപ്രഖ്യാപിച്ചു. ഇരിക്കൂ, നമുക്ക് ചര്‍ച്ച ചെയ്യാമെന്ന ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വാക്കുകള്‍ കേള്‍ക്കാതെയാണ് അവര്‍ ഇറങ്ങിപ്പോയത്. ബംഗാളിലെ കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ അല്ല ജഗന്മയിയുടെ പ്രതിഷേധമെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: