ന്യൂദല്‍ഹി: വ്യവസായങ്ങളും തൊഴില്‍സാധ്യതകളും സൃഷ്ടിക്കാനുള്ള അവസരമൊരുക്കാന്‍ രാജ്യത്തിന്റെ വിദേശ നിക്ഷേപ നയം കേന്ദ്ര സര്‍ക്കാര്‍ സമൂലമായി പരിഷ്ക്കരിച്ചു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്ന പുതിയ നയത്തില്‍ ഔഷധ മേഖലയില്‍ 74 ശമതാനം വിദേശ നിക്ഷേപവും അനുവദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം കൊക്കൊണ്ടത്.
2015 നവംബറില്‍ പ്രഖ്യാപിച്ച സമൂല മാറ്റങ്ങള്‍ക്ക് ശേഷമുള്ള രണ്ടാമത്തെ സുപ്രധാന പരിഷ്ക്കാരങ്ങളാണിവ. പുതിയ ഭേദഗതികളോടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ലോകത്തെ ഏറ്റവും തുറന്ന സമ്പദ്ഘടനയായി ഭാരതം മാറി. ഭാരതത്തില്‍ നിര്‍മ്മിക്കുകയും ഉല്‍പ്പാദിപ്പിക്കുകയും ചെയ്യുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇ-കൊമേഴ്സ് ഉള്‍പ്പെടെയുള്ള വ്യാപാരത്തിനും നൂറു ശതമാനം വിദേശ നിക്ഷേപം അനുവദിക്കാന്‍ തീരുമാനമായിട്ടുണ്ട്.
ഗ്രീന്‍ ഫീല്‍ഡ്, ബ്രൗണ്‍ ഫീല്‍ഡ് വിമാനത്താവളങ്ങളിലും വിദേശ നിക്ഷേപ പരിധി നൂറു ശമതാനമാക്കി. നിലവിലുള്ള വിദേശ നിക്ഷേപ നയപ്രകാരം ആഭ്യന്തര സര്‍വ്വീസുകള്‍ നടത്തുന്ന വിമാന കമ്പനികള്‍ക്ക് 49 ശതമാനം വരെ വിദേശ നിക്ഷേപമാകാം. പുതിയ നയപ്രകാരം കേന്ദ്ര അനുമതിയോടെ ഇത് 100 ശതമാനം വരെ ആക്കാം. എന്നാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് ഭാരത കമ്പനികളിലെ മൂലധനം 49 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ ഭാരതത്തിന്റെ കൈവശമുള്ള പ്രതിരോധ സാമഗ്രികളില്‍ 75 ശതമാനം റഷ്യയില്‍ നിന്നും 10 ശതമാനം അമേരിക്കയില്‍ നിന്നും വാങ്ങിയതായതിനാല്‍ പ്രതിരോധ ഉപകരണങ്ങളിലെ രഹസ്യ സ്വഭാവമില്ല. അതിനാല്‍ത്തന്നെ സാങ്കേതികവിദ്യകളുടെ കൈമാറ്റം അടിസ്ഥാനമാക്കിയുള്ള വിദേശ നിക്ഷേപം ഭാരതത്തിന് നേട്ടമാകും.
പ്രതിരോധം, വാര്‍ത്താ വിനിമയം, സ്വകാര്യ സെക്യൂരിറ്റി, വാര്‍ത്താ വിതരണം എന്നിവയില്‍ ഏതിലെങ്കിലുമാണ് പ്രധാന ബിസിനസ്സ് നിക്ഷേപകനെങ്കില്‍ രാജ്യത്ത് എവിടെയെങ്കിലും ശാഖയോ ലെയ്സണ്‍ ഓഫീസോ പ്രോജക്ട് ഓഫീസോ തുടങ്ങാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിയും എഫ്ഐപിബി ലൈസന്‍സും മതിയാകും.
റിസര്‍വ് ബാങ്കിന്റെ അനുമതിയും സെക്യൂരിറ്റി ക്ലിയറന്‍സും ആവശ്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 2016 ലെ വിദേശ നിക്ഷേപ നയപ്രകാരം മൃഗസംരക്ഷണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം നായ വളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍, അക്വാകള്‍ച്ചര്‍, തേനീച്ച വളര്‍ത്തല്‍ എിവയ്ക്ക് നിയന്ത്രിത വ്യവസ്ഥകള്‍ക്ക് വിധേയമായി 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. പുതിയ നയപ്രകാരം ഈ മേഖലയിലെ വിദേശ നിക്ഷേപത്തിന് നിയന്ത്രിത വ്യവസ്ഥകള്‍ എടുത്തുകളഞ്ഞു.
അന്ത്യാധുനിക സാങ്കേതിക മികവുള്ള ഉത്പ്പങ്ങളുടെ പ്രാദേശിക വില്‍പ്പനയ്ക്കുള്ള അനുമതി മൂന്നു വര്‍ഷത്തില്‍ നിന്നും അഞ്ചു വര്‍ഷമായി ഉയര്‍ത്തിയിട്ടുമുണ്ട്.
ടെലിപോര്ട്ടുുകള്, ഡിറ്റിഎച്ച്, കേബിള്‍ ശൃംഖലകള്‍, മൊബൈല്‍ ടിവി, ഹെഡെന്റ്-ഇന്‍-ദ സ്കൈ ബ്രോഡ്കാസ്റ്റിംഗ് സര്‍വ്വീസ്, ലോക്കല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ (എല്‍.സി.ഒ), എം.എസ്.ഒ. അല്ലാത്ത കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവയില്‍ 49 ശതമാനത്തിലധികം പുതിയ വിദേശ നിക്ഷേപം ആവശ്യമാണെങ്കിലോ നിലവിലുള്ള നിക്ഷേപകനില്‍ നി് പുതിയ ഒരു നിക്ഷേപകനിലേക്ക് ഉടമസ്ഥാവകാശം മാറുകയോ ചെയ്താല്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി വേണ്ടി വരുമെന്നും പുതിയ നയത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രതിരോധം, നിര്‍മ്മാണമേഖല, ഇന്‍ഷ്വറന്‍സ്, പെന്ഷന് മേഖല, പ്രക്ഷേപണ രംഗം, തേയില, കാപ്പി, റബര്‍, ഏലം, പാമോയില്‍, ഒലിവ് എണ്ണപ്പന കൃഷി, ഒറ്റ ബ്രാന്റ് റീെട്ടയില്‍ വ്യാപാരം, മാനുഫാച്ചറിംഗ് മേഖല, പരിമിത ബാദ്ധ്യതകളുള്ള കൂട്ടുകച്ചവടം, ക്രഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍, ആസ്തി പുനര്‍ നിര്‍മ്മാണ കമ്പനികള്‍ തുടങ്ങി നിരവധി മേഖലകളിലെ വിദേശ നിക്ഷപത്തിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നയ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഇതിന്റെ ഫലമായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 55.46 ബില്ല്യന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായി. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ 36.04 ബില്ല്യന്‍ ഡോളര്‍ മാത്രമായിരുന്നു വിദേശ നിക്ഷേപം.
ഒരു ധനകാര്യ വര്‍ഷത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ വിദേശ നിക്ഷേപമാണ് 2015-16 ല്‍ ഉണ്ടായത്.
എന്നാല്‍ വിദേശ നിക്ഷേപ നയം കൂടുതല്‍ ഉദാരവല്‍ക്കരിക്കുകയും ലളിതമാക്കുകയും ചെയ്താല്‍ കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ രാജ്യത്തിന് കെല്‍പ്പ് ഉണ്ടെന്ന് മനസിലായി. ലോകത്തെ ഒന്നാംകിട വിദേശ നിക്ഷേപ ലക്ഷ്യ സ്ഥാനമായി നിരവധി അന്താരാഷ്ട്ര ഏജന്‍സികള്‍ ഭാരതത്തെ വിലയിരുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വിദേശ നിക്ഷേപ നയത്തില്‍ നിരവധി ഭേദഗതി കൊണ്ട് വരാന്‍ കേന്ദ്രം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: