ചവറ: കെഎസ്യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസബന്ദിനിടെ ഗുണ്ടാഅക്രമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു കെഎസ്യു പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പന്മന നെറ്റിയാട്ട് വീട്ടില്‍ സല്മാന്(22), മനു(21), ചവറ ഗവ.കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് വിഷ്ണു(20), യൂണിറ്റ് സെക്രട്ടറി അഗസ്ത്യന്(20) എന്നിവര്‍ക്കാണ് പരിക്ക്. ഇന്നലെ രാവിലെ 10ന് ചവറ ഗവ.ബേബിജോണ്‍ മെമ്മോറിയല്‍ കോളേജില്‍ പഠിപ്പ് മുടക്കുന്നതിനായി വിഷ്ണു പ്രിന്‍സിപ്പാളിന് കത്ത് നല്കാന് എത്തിയപ്പോള്‍ ഇയാളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ് സല്‍മാന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി വിഷ്ണുവിനെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ പുറത്തുനിത്തെിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാരകായുധമായി എത്തി ഇവരെ തടയുകയും ആക്രമിക്കുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സല്മാന്, മനു, അഗസ്ത്യന് എന്നിവരെ നീണ്ടകര ഫൗണ്ടേഷന് ആശുപത്രിയിലും വിഷ്ണുവിനെ ചൂണ്ടുപലകമുക്കിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. പോലീസ് എത്തി ഇവരെ നീക്കം ചെയ്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ മതിയായ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുന്നതുള്‍പ്പെടെ നിയമനടപടി സ്വീകരിക്കുമെന്ന പോലീസിന്റെ ഉറപ്പിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. വെള്ളിയാഴ്ച വൈകിട്ട് ഇതേ ഗുണ്ടാസംഘം എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമം നടത്തിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: