കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീര്‍ ഉള് ഇസ്ലാമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് പ്രതിയെ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് വി. മഞ്ജു കസ്റ്റഡിയില്‍ വിട്ടത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ ‘വീട്ടീല് പോകണമെന്ന’ മറുപടിയാണ് പ്രതി നല്‍കിയത്.
അന്യസംസ്ഥാനങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകാന്‍ പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പോലീസ് അപേക്ഷ നല്‍കിയിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ പ്രതിയെ കനത്ത സുരക്ഷയിലാണ് കാക്കനാട് ജില്ലാ ജയിലില്‍ നിന്നു പെരുമ്പാവൂര്‍ കോടതിയിലെത്തിച്ചത്.
കറുത്ത തുണികൊണ്ട് തലമറച്ചിരുന്നു. 12 മണിയോടെ എത്തിയെങ്കിലും ഏറെ നേരം കഴിഞ്ഞ് നടപടികളാരംഭിച്ചശേഷമാണ് പ്രതിയെ കോടതിമുറിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: