കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ പ്രവര്‍ത്തനമാരംഭിച്ച സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റലില്‍ മാലിന്യ സംസ്ക്കരണത്തിന് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതായി ആശുപത്രി മാനേജ്മെന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുടിവെള്ളത്തിന് സമാനമായ വെള്ളം നല്കുന്ന എംബിആര്‍ പ്ലാന്റാണ് സ്റ്റാര്‍ കെയറില്‍ തുടങ്ങിയത്. ജര്‍മ്മന്‍ നിര്‍മ്മിത സാങ്കേതിക വിദ്യയാണ് പ്ലാന്റില്‍ ഉപയോഗിക്കുന്നത്.
കേരളത്തില്‍ ആദ്യമായാണ് ഒരു ആശുപത്രി മാലിന്യ സംസ്ക്കരണത്തിന ഈ രീതി ഉപയോഗിക്കുന്നത്. മാലിന്യ സംസ്ക്കരണ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ച വിവരം എല്ലാവരെയും അറിയിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ക്കും ആക്ഷ ന് കമ്മിറ്റി ഭാരവാഹികള്‍ക്കും പ്ലാന്റിന്റെ പ്രവര് ത്തനം നേരില്‍ കണ്ട് ബോധ്യപ്പെടാന്‍ അവസരം ഒരുക്കുമെന്നും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി.
സ്റ്റാര്‍ കെയര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. സാദിഖ് കൊടക്കാട്ട്, മാനേജിംഗ് ഡയറക്ടര്‍ ഡോ. അബ്ദുള്ള ചെറയക്കാട്ട്, റിലേഷന്‍സ് മാനേജര്‍ പി.വി. അനൂപ്കുമാര്‍, കോസ്മോസ് കമ്പനി ഡയറക്ടര്‍ ആദിത്യ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്നുള്ള മലിനജലം വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നു എന്നാരോപിച്ചായിരുന്നു വാഹനം തടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: