മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന് വീണ്ടും വിവാദത്തില്‍. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സ്പോട്ബോയെ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുമായി പങ്കുവയ്ക്കുമ്പോഴായിരുന്നു സല്മാന്.
‘സുല്‍ത്താന്‍’ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗത്തിനിരയായ സ്ത്രീയെ പോലെയായെന്നായിരുന്നു സല്‍മാന്റെ പരാമര്‍ശം.
ചിത്രത്തില്‍ സല്മാന് ഗുസ്തിക്കാരന്റെ വേഷമാണ് ചെയ്യുന്നത്. ഷൂട്ടിങില്‍ മണിക്കൂറുകളോളം വിശ്രമമില്ലാതെ ഭാരമെടുക്കുകയും ഗുസ്തി പിടിക്കുകയും ചെയ്യേണ്ടി വന്നു.
കൂടാതെ 120 കിലോ ഭാരമെടുക്കുന്ന ഒരു ഷോട്ട് വ്യത്യസ്ത ആംഗിളുകളില്‍നിന്നും പകര്‍ത്താനായി പത്തുതവണ ആ ഭാരമുയര്‍ത്തേണ്ടി വന്നു. റിങില്‍ വീഴുന്നതും ഇടിക്കുന്നതും ചിത്രീകരിക്കാനായി പലതവണ ഇതെല്ലാം ചെയ്തു.
അഞ്ചും ആറും മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്ത് റിംഗില്നിന്നു പുറത്തിറങ്ങുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെയാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. നേരെ നില്ക്കാന് പോലും കഴിഞ്ഞില്ലെന്ന് സല്മാന് പറഞ്ഞു.
സല്‍മാന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സല്മാന് ഖേദം പ്രകടിപ്പിച്ചതായി ബോളിവുഡ്ലൈഫ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: