മാള്‍ഡ (പശ്ചിമ ബംഗാള്‍): രണ്ട് കന്നുകാലി കള്ളക്കടത്തുകാരെ ബിഎസ്എഫ് വെടിവച്ച് കൊന്നു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ അനുരാധപുര ഗ്രാമത്തിലാണ് സംഭവം.
ഭാരത- ബംഗ്ലാദേശ് അതിര്‍ത്തിയിലെ മുള്ളുവേലി മുറിച്ച് കടന്ന് ഒരുസംഘം ആളുകള്‍ കന്നുകാലികളെ കടത്തിക്കൊണ്ട് പോകുകയാണ് പതിവ്.
ഇതിനെ ബിഎസ്എഫ് ചോദ്യം ചെയ്തപ്പോള്‍ കള്ളക്കടത്ത് സംഘത്തിലെ യൂണിഫോം ധാരിയായ ഒരാള്‍ വെല്ലുവിളിക്കുകയും ബിഎസ്എഫിന് നേരെ വെടിവെക്കുകയും ചെയ്തു. തുടര്‍ന്ന് ബിഎസ്എഫ് തിരിച്ച് വെടിവച്ചപ്പോഴാണ് രണ്ട് കള്ളക്കടത്തുകാര്‍ മരിച്ചത്. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭാരത- ബംഗ്ലാദേശ് അതിര്‍ത്തി അടിയന്തരമായി സീല്‍ ചെയ്യണമെന്ന് നേരത്തെ ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തിയിലെ മദ്രസകള്‍ വഴി ഭീകരരും ദേശവിരുദ്ധരും രാജ്യത്തേക്ക് നുഴഞ്ഞ് കയറുന്നതായി ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു. ഈ മദ്രസകള്‍ വഴിയാണ് കന്നുകാലി കള്ളക്കടത്തും നടക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: