വണ്ണപ്പുറം: ടാറിങ് നടത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോഡ് നശിച്ചു. വണ്ണപ്പുറം-തൊമ്മന്‍കുത്ത് റോഡിലെ പച്ചില ഭാഗത്താണ് റോഡ് നശിച്ചത്. നിര്‍മ്മാണത്തിലെ അഴിമതിയും അശാസ്ത്രീയതയും മൂലമാണ് ഇത്തരത്തില്‍ ടാറിങ് നശിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 15 ലക്ഷം രൂപ മുടക്കിയാണ് ടാറിങ് നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത് കളവാണെന്ന് റോഡ് കണ്ടാല്‍ മനസിലാകും. റോഡ് നിര്‍മ്മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്. കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സിന് പരാതി നല്കാന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. മഴ ശക്തമായതോടെ റോഡ് പൂര്‍ണമായും തകരുമെന്നുറപ്പാണ്. നിലവാരമില്ലാത്ത രീതിയില്‍ ടാറിംങ് നടത്തിയതിനാല്‍ റോഡിന്റെ സ്ഥിതി കൂടൂതല്‍ ദുരിതമയമാകും. റോഡ് തകര്‍ന്ന സംഭവത്തില്‍ പഞ്ചായത്ത് അധികൃതര്‍ പാലിക്കുന്ന മൗനം ദുരൂഹതയുയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: