സച്ചിദാനന്ദനും എന്‍.എസ്.മാധവനും ഒരു വായനക്കാരനെന്ന നിലയില്‍ എന്റെ ആദരവിനു പാത്രീഭൂതരായവരാണ്. പക്ഷേ, പാപ്പരത്തം നിറഞ്ഞ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ചിരിച്ചുതള്ളുകയോ പലതും അവജ്ഞയോടെ തള്ളുകയും ചെയ്യാറാണ് പതിവ്. കാരണം അത്ര കഴമ്പേ അതില്‍ കാണാറുള്ളൂ. സത്യസന്ധതയുടെ ചെറുശതമാനം പോലും അതില്‍ കാണാറില്ലെന്നു മാത്രമല്ല, കപട രാഷ്ട്രീയത്തിന്റെ ‘മതേതര’ നിലപാടുകള്‍ പ്രോജ്വലിച്ചുനില്ക്കുന്നതും കാണാം.
ഇത്രയും പറയാന്‍ കാരണം 09/0616 ലെ ജന്മഭൂമിയിലെ ”വേദമോതുന്ന രണ്ടു ചെകുത്താന്മാര്” എന്ന ലേഖനമാണ്. എത്രമാത്രം വസ്തുനിഷ്ഠമായാണ് ലേഖകനായ മുരളി പാറപ്പുറം ഈ രണ്ടുപേരെയും തുറന്നുകാണിച്ചിരിക്കുന്നത്! ഉജ്വലം എന്നേ പറയാനാവൂ. ഇരുവരുടെയും മേല്‍വിലാസം പ്രസിദ്ധീകരിക്കണം. ഈ ലേഖനത്തിന്റെ കോപ്പി അയച്ചുകൊടുക്കാനാണ്. മുരളിയ്ക്ക് അഭിനന്ദനങ്ങള്‍.
മനസ്സില്‍ കുറച്ചെങ്കിലും നന്മയും സത്യസന്ധതയുമുണ്ടെങ്കില്‍ ഇരുവരും അവരുടെ നിലപാടുകള്‍ പുനഃപരിശോധിക്കുമെന്നുറപ്പ്. അത്രമാത്രം ആധികാരികമാണ് ഈ ലേഖനം.
രാമചന്ദ്രന് പാണ്ടിക്കാട്,മഞ്ചേരി
എല്ലാവരും വൃദ്ധരാവും, അത് മറക്കേണ്ട
കരുനാഗപ്പള്ളിയില്‍ ഒരധ്യാപിക തന്റെ അമ്മയെ കാറിന്റെ ഡിക്കിയിലിരുത്തി രാവിലെ മുതല്‍ പട്ടിണിക്കിട്ട് യാത്രചെയ്യിച്ചതായി പത്ര വാര്‍ത്ത കണ്ടു. മാതാ-പിതാ-ഗുരു ദൈവം എന്ന് പഠിപ്പിക്കേണ്ടവര്‍ മാതാപിതാക്കളെ നടതള്ളുകയോ?
മൂല്യാധിഷ്ഠിതമായ കുടുംബബന്ധങ്ങള്‍ക്ക് ഇവര്‍ നിലയും വിലയും കല്പ്പിക്കുന്നുണ്ടോ? സ്വയം മറന്നു ജീവിക്കുന്നവര്‍ ഇന്നല്ലെങ്കില്‍ നാളെ അതിന്റെ വിലയൊടുക്കേണ്ടി വരും.
മാതാപിതാക്കളെ മറന്ന് എപ്പോഴും യുവത്വമാണെന്ന ബോധം ഏതെങ്കിലും മക്കള്‍ വച്ചുപുലര്‍ത്തുന്നുവെങ്കില്‍ അത് ഒരു തെറ്റിദ്ധാരണയാണ്. എല്ലാവര്ക്കും വയസ്സാവും വൃദ്ധരാവും. അത് മറക്കേണ്ട.
വടക്കേതില്‍ വിനോദ് കുമാര്‍,
നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: