സെന്റ് എറ്റെയ്ന്: ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ സ്ലൊവാക്യ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടി. വന്‍ താരനിരയുമായി ഇറങ്ങിയിട്ടും നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളിലേക്കു കണ്ണയയ്ക്കാനായില്ല ഇംഗ്ലീഷ് പടയ്ക്ക്. സ്ലൊവാക്യന്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ മറ്റിയാസ് കൊസാക്കിക്കും ഇംഗ്ലീഷ് താരങ്ങള്‍ക്ക് പഴുത് അനുവദിച്ചില്ല.
വെയ്ല്സിനെതിരെ കളിച്ച ടീമില്‍നിന്ന് ആറു മാറ്റങ്ങളുമായാണ് റോയ് ഹോഡ്ജ്സണ്‍ ടീമിനെ അണിനിരത്തിയത്. വെയ്ന്‍ റൂണി, ഡെലെ അലി, റഹീം സ്റ്റെര്‍ലിങ്, ഡാനി റോസ്, കൈല്‍
വാക്കര്‍, ഹാരി കെയ്ന്‍ എന്നിവരെ ഒഴിവാക്കി. രണ്ടാം പകുതിയില്‍ റൂണി, കെയ്ന്‍, അലി എന്നിവരെ ഇറക്കിയെങ്കിലും മത്സരഫലം മാറ്റിമറിക്കാനായില്ല ടീമിന്.
ഇരു ടീമുകളും 4-3-3 ശൈലിയാണ് പിന്തുടര്ന്നത്. ഇംഗ്ലണ്ടിനായി കൈന്, ഗാരി കാഹില്‍, ക്രിസ് സ്മാളിങ്, ബെര്‍ട്രാന്‍ഡ് എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരന്നപ്പോള്‍, ഹെന്ഡേഴ്സണ്, ഡയര്‍, വില്‍ഷെര്‍ എന്നിവര്‍ മധ്യനിരയിലും വാര്‍ഡി, സ്റ്ററിഡ്ജ്, ലല്ലാന എന്നിവര്‍ മുന്നേറ്റത്തിലും കളിച്ചു. ആദ്യ പകുതിയില്‍ ജയ്മി വാര്‍ഡി തുറന്ന അവസരം തുലച്ചു. കളിയില്‍ ആകെ 27 ഷോട്ടുകള്‍ ഉതിര്‍ത്തു ഇംഗ്ലണ്ട്. ഇതില്‍ അഞ്ചെണ്ണം പോസ്റ്റിലേക്ക്. സ്ലൊവാക്യയ്ക്ക് ആകെ രണ്ട് ഷോട്ട് മാത്രമേ തൊടുക്കാനായുള്ളു.
ആദ്യ പകുതിയില്‍ സ്ലൊവാക് പകുതിയിലായിരുന്നു കളി. പന്ത് കൈവശം വെക്കുന്നതില്‍ ഇംഗ്ലീഷുകാര്‍ ബഹുദൂരം മുന്നില്‍, 61 ശതമാനം. 574 പാസുകളും ഇംഗ്ലണ്ട് താരങ്ങളുടെ ബൂട്ടില്നിന്നുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: