ലിലെ: അയര്‍ലന്‍ഡിനെ കീഴടക്കി സമ്പൂര്‍ണ ജയത്തോടെ നോക്കൗട്ടില്‍ പ്രവേശിക്കാനാകും ഇറ്റലി ലക്ഷ്യമിടുക. ഗ്രൂപ്പിലെ കരുത്തരായ ബെല്‍ജിയത്തെയും സ്വീഡനെയും കീഴടക്കിയ അസൂറികള്‍ക്ക് അയര്‍ലന്‍ഡ് വലിയ എതിരാളിയല്ല. എന്നാല്‍, ഒന്നും നഷ്ടപ്പെടാനില്ലാത്തവരുടെ പോരാട്ടവീര്യം ഐറിഷ് പടയുടെ കരുത്ത്.
കരുത്തുറ്റ പ്രതിരോധമാണ് എക്കാലത്തും ഇറ്റലിയുടെ ശക്തി. ഇത്തവണയും അതിനു മാറ്റമില്ല. സ്ലാട്ടണ് ഇബ്രാഹിമോവിച്ചിനെയും ഏദന്‍ ഹസാര്ഡിനെയുമടക്കം പൂട്ടി ജോര്‍ജിയോ ചെല്ലിനിയും, ആന്ദ്രെ ബെര്‍സാഗ്ലിയും ലിയനാര്‍ഡോ ബൊണൂച്ചിയുമടങ്ങിയ അസൂറി പ്രതിരോധം.
പതിമൂന്ന് കളികളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ എട്ടിലും ജയം അസൂറികള്‍ക്ക്. രണ്ടെണ്ണം ഐറിഷ് പടയ്ക്കൊപ്പം നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: