തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ തിരുവനന്തപുരം റീജണല്‍ മാനേജരായിരുന്ന സ്വീഷ് സുകുമാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഫെഡറേഷന് കീഴിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു കോടിയുടെ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതായി എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി കെ.ആര്. വേണുഗോപാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊതുപ്രവര്‍ത്തകനും മലയാളവേദി പ്രസിഡണ്ടുമായ ജോര്‍ജ്ജ് വട്ടുകുളത്തിന്റെ പരാതിയില്‍ നേരത്തെ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ കോടതിയില്‍ സമര്‍പ്പിച്ച ത്വരിതാന്വേഷണ ഇടക്കാല റിപ്പോര്‍ട്ടില്‍ കണ്‍സ്യൂമര്‍ഫെഡില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പരാതിക്കാരന് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്നതായിരുന്നു ഇടക്കാല റിപ്പോര്‍ട്ട്. മദ്യവിപണനവുമായി ബന്ധപ്പെട്ട ഇന്സെന്റീവിനത്തലും മൊബൈല്‍ ത്രിവേണി നിര്‍മ്മാണത്തിലും ക്രമക്കേടുകളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് റിപ്പോര്‍ട്ട് ചെയ്ത വിജിലന്‍സ് സംഘം, കേസില്‍ ത്വരിതാന്വേഷണത്തിന്റെ പൂര്ണ്ണാന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
മുന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് എട്ടാം പ്രതിയാണ്. കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡണ്ട് ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി. സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി .ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്. ജയകുമാര്‍, മുന്‍ റീജണല്‍ മാനേജര്‍ എം. ഷാജി, മുന്‍ റീജണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവര്‍ ഒന്നു മുതല്‍ ഏഴ് വരെയായി പ്രതി ചേര്‍ത്തുള്ളതാണ് കണ്‍സ്യൂമര്‍ഫെഡ് അഴിമതി കേസ്.
കണ്‍സ്യൂമര്‍ഫെഡില്‍ 2010 മുതല്‍് 2014 വരെയുള്ള കാലഘട്ടത്തിലാണ് വിദേശമദ്യ വിപണനത്തില്‍ ഇന്‍സെന്റീവിനത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയത്. മദ്യവില്പന കുതിച്ചുയര്‍ന്നിട്ടും ഇന്‍സെന്റീവില്‍ വലിയ കുറവാണുണ്ടായതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: