കൊച്ചി: ഭൂമിയുടെ അവകാശം സംബന്ധിച്ച സിവില്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളത്തെ അജിത് അസോസിയേറ്റ്സ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് കെ.ടി. ശങ്കരന്, ജസ്റ്റീസ് എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് സിവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കെ ഇത്തരമൊരു ഹര്‍ജി പരിഗണിക്കണമോയെന്നാണ് ഡിവിഷന് ബെഞ്ച് പരിശോധിച്ചത്. ഭൂമിയിലെ അവകാശം സ്ഥാപിച്ചു കിട്ടുക എന്നതാണ് ഹര്‍ജിയിലെ ആവശ്യമെന്നതിനാല്‍ സിവില്‍ കേസിലെ തീര്‍പ്പിനുള്ള എളുപ്പവഴിയായിട്ടാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെന്ന് ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു.
ഭൂമിയുടെ അവകാശം, അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ സിവില്‍ കോടതിയാണ് തീര്‍പ്പുണ്ടാക്കേണ്ടത്. കേരള പോലീസ് ആക്ട് പ്രകാരം ഇത്തരം തര്‍ക്കങ്ങളില്‍ തീര്‍പ്പുണ്ടാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല-.ഉത്തരവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: