ആലുവ: കോടതി മുറിയില്‍ താത്കാലിക ജീവനക്കാരിയെ ബെഞ്ച് കഌക്ക് പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്ട്രേറ്റ് കോടതിയിലെ ബെഞ്ച് കഌക്ക് കാലടി പൊതിയക്കര അഞ്ചാണ്ടി വീട്ടില്‍ മാര്‍ട്ടി(44)നെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഏപ്രില്‍ അവസാന വാരവും മെയ് ആദ്യവാരത്തിലുമായി നിരവധി തവണ പീഡിപ്പിച്ചെന്നാരോപിച്ച് കോടതിയില്‍ പ്യൂണ്‍ ജോലി ചെയ്യുന്ന 31കാരിയാണ് ആലുവ എസ്.ഐ ഹണി കെ. ദാസിന് പരാതി നല്‍കിയത്.
പീഡനത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കോടതി ഹാളില്‍ കോടതി ആരംഭിക്കുന്നതിന് മുമ്പാണ് പീഡനം നടന്നത്. പ്രകൃതി വിരുദ്ധപീഡനവും നടത്തിയതായി പറയുന്നു.
കാലടിയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന പ്രതി എട്ട് വര്‍ഷം മുമ്പാണ് സര്‍വീസില്‍ പ്രവേശിച്ചത്. കാലടി കോടതിയില്‍ നിന്നും ആറ് മാസം മുമ്പാണ് ആലുവ കോടതിയിലേക്ക് സ്ഥലം മാറിയെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതി വിശ്വസനീയമാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ആലുവ സി.ഐ ടി.ബി. വിജയന് ആലുവ കോടതിയില്‍ ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഹൈക്കോടതിയിലെ ഒരു ജഡ്ജിയുടെ ഡ്രൈവറുടെ ഭാര്യയാണ് പീഡനത്തിനിരയായ യുവതി.
ഇന്നലെ രാത്രിയും പ്രതിയെ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: