ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങിന്റെ മകന് വിക്രമാദിത്യ സിങിനെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിബിഐ ചോദ്ം ചെയ്തു. ദല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് വിക്രമാദിത്യസിങിന്റെ ചോദ്യം ചെയ്യല്‍ നടന്നത്. നേരത്തെ കേസില്‍ മുഖ്യമന്ത്രി വീരഭദ്രസിങിനെയും രണ്ടുവട്ടം സിബിഐ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
തന്റെ പേരിലുള്ള ആസ്തികള്‍ അച്ഛന് നല്കിയ പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് വിക്രവാദിത്യസിങ് സിബിഐയെ അറിയിച്ചിട്ടുണ്ട്. വീരഭദ്രസിങിനും വിക്രമാദിത്യസിങും നല്കിയ ഉത്തരങ്ങളിലെ വത്യാസങ്ങള്‍ സിബിഐ പരിശോധിച്ചു വരികയാണ്. ഇതുസംബന്ധിച്ച വിശദീകരണവും വിക്രമാദിത്യയില്നിന്നും സിബിഐ ആരാഞ്ഞു.
ഹിമാചല്‍ മുഖ്യമന്ത്രി അനധികൃതമായി സമ്പാദിച്ച ആസ്തികള്‍ ഭാര്യയുടേയും മക്കളുടേയും പേരിലാക്കിയ കേസിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. ജൂണ്‍ 9, 10 തീയതികളില്‍ വീരഭദ്രസിഭിനെ നേരിട്ട് വിളിച്ചുവരുത്തി സിബിഐ ചോദ്യം ചെയ്തിരുന്നതാണ്. 2009-12കാലത്താണ് വീരഭദ്രസിങ് അനധികൃതമായി 6.03 കോടി രൂപയുടെ സ്വത്തുകള്‍ സമാഹരിച്ചതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
സ്വത്തുക്കള്‍ വാങ്ങുന്നതിന് ലഭിച്ച വരുമാനത്തിന്റെ ഉറവിടം നല്കുന്നതില് പരാജയപ്പെട്ടതോടെയാണ് കേസ് സിബിഐയുടെ പക്കലെത്തുന്നത്.
അനധികൃത രീതിയില്‍ സമ്പാദിച്ച പണം ഭാര്യയുടേയും മക്കളുടേയും പേരില്‍ എല്‍ഐസി പോളിസികളിലാണ് മുഖ്യമന്ത്രി നിക്ഷേപിച്ചത്. എല്‍ഐസി ഏജന്റ് അടക്കം കേസിലെ പ്രതിപ്പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: