തിരുവനന്തപുരം: സിപിഎമ്മിന്റെ ദളിത് പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിനുമുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. അധികാരത്തിലേറിയതുമുതല്‍ കേരളത്തില്‍ ദളിത് പീഡനങ്ങളുടെ പരമ്പരതന്നെയുണ്ടുകുന്നതായി ധര്‍ണ ഉദ്ഘാടനം ചെയ്ത യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്.രാജീവ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദളിത്പീഡനം ശവക്കല്ലറയുടെ രൂപത്തില്‍ വരെയായിരുന്നു എങ്കില്‍ ഇന്ന് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് അടിയന്തരാവസ്ഥക്കാലത്തിന്റെ അവസ്ഥയിലെത്തി നില്ക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് മുമ്പും കുട്ടികള്‍ ജയിലില്‍ കിടന്നിട്ടുണ്ട് എന്നാണ്. കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം മുമ്പ് ജയിലില്‍ കിടന്നത് അടിയന്തരാവസ്ഥക്കാലത്തായിരുന്നു.
ദളിത് സഹോദരിമാരെ ജയിലിലടച്ച വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയണം. ഹൈദരാബാദ് വിഷയത്തില്‍ പാര്‍ലമെന്റില്‍വരെ വിഷയം ഉന്നയിച്ച എംപിമാര്‍ കുട്ടികളെ അടക്കം ജയിലില്‍ അടച്ച വിഷയത്തില്‍ എന്തേ മൗനം പാലിക്കുന്നു. പോലീസുകാരുടെ കൈയില്‍ പാര്‍ട്ടിയുടെ കോല് വച്ചുകൊടുത്താല്‍ അതിനെ യുവമോര്‍ച്ച ശക്തമായി നേരിടും. സിപിഎം ജനപ്രതിനിധികള്‍ക്കെതിരെ ദളിത് പീഡന നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നും അഡ്വ. ആര്.എസ്.രാജീവ് ആവശ്യപ്പെട്ടു.
തുടര്‍ന്ന്് കുട്ടികളെ അടക്കം ദളിത് സഹോദിമാരെ ജയിലില്‍ അടച്ച വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ്, സംസ്ഥാന സമിതി അംഗം ആര്.എസ്.സമ്പത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ജെ. ആര്.വിനുരാജ് തുടങ്ങിയവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച്് സെക്രട്ടേറിയറ്റിനുമുന്നില്‍ എത്തിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി കോലം കത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: