തിരുവനന്തപുരം: യോഗയില്‍നിന്ന് ആത്മീയത ഒഴിവാക്കുവാന്‍ കഴിയില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന യോഗദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഒ. രാജഗോപാല്‍.
ആത്മീയത ഒഴിവാക്കിയാല്‍ അത് യോഗ അല്ലാതാകും. എല്ലാ മതങ്ങളെയും ഒരുമിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ‘ഐക്യസൂക്തം’ ഉള്‍പ്പെടുത്തിയത്. ‘സംഘഛത്വം’ എന്ന് തുടങ്ങുന്ന മന്ത്രത്തിന്റെ അര്‍ത്ഥം എല്ലാവരെയും ഒന്നിപ്പിക്കുക എന്നതാണ്. അതിനെയാണ് സംസ്ഥാന ആരോഗ്യമന്ത്രി എതിര്‍ത്തത്. ”ഭാരതം ഉണര്‍ന്നിരിക്കുന്നു” എന്ന വിവേകാനന്ദ ദര്‍ശനം ലോകം സ്വീകരിച്ചതിന്റെ തെളിവാണ് യോഗ ലോകം മുഴുവന്‍ അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് മുഖ്യ അതിഥി ആയിരുന്നു. വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ കെ.വി. രാജശേഖരന് അധ്യക്ഷത വഹിച്ചു. യോഗയുടെ ദര്‍ശനം എന്ന വിഷയത്തില്‍ ആരോഗ്യഭാരതി ഉപാദ്ധ്യക്ഷന്‍ ഡോ.ജെ. രാധാകൃഷ്ണന് പ്രഭാഷണം നടത്തി. സ്ഥാനീയ സമിതി അധ്യക്ഷന്‍ ടി.ജി. വിനോദ്കുമാര്‍, സ്ഥാനീയ സമിതി സെക്രട്ടറി ആര്.ഹരികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: