ചണ്്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, യോഗാഭ്യാസത്തിലൂടെ ലോകം ഒന്നായി മാറി. മോദിയുടെ അഭ്യര്‍ഥന പ്രകാരം ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി മത വ്യത്യാസങ്ങള്‍ മറന്ന് ലോകത്തെ 180 ഓളം രാജ്യങ്ങളില്‍ യോഗാഭ്യാസ പ്രകടനങ്ങള്‍ നടന്നു. രണ്ടാമത് യോഗദിനാചരണത്തില്‍ അറബി, മുസഌം രാജ്യങ്ങളും സജീവമായി പങ്കെടുത്തും.
മോദി പഞ്ചാബിന്റെ തലസ്ഥാനമായ ചണ്ഡീഗഡിലെ കാപ്പിറ്റോള്‍ കോംപഌകസിലാണ് പങ്കെടുത്തത്. ഇവിടെ അരലക്ഷത്തോളം പേരാണ് കൈമെയ് മറന്ന ആവേശത്തോടെ യോഗാഭ്യാസങ്ങളില്‍ പങ്കുചേരാന്‍ വന്നെത്തിയത്.
രാവിലെ കൃത്യം ആറരയ്ക്കു തന്നെ പരിപാടി തുടങ്ങി. തൂവെള്ള ടി ഷര്‍ട്ടും വെള്ളപാന്റ്സും ഷാളുമാണ് മോദി ധരിച്ചിരുന്നത്. കുട്ടികളും സൈനികരും യോഗയില്‍ പങ്കുചേര്‍ന്നു. അനവധി ദിവ്യാംഗരും പങ്കെടുത്തു. യോഗ ചെയ്യുന്നവര്‍ക്കിടയിലൂടെ നടന്നു നീങ്ങിയ പ്രധാനമന്ത്രി അവര്‍ വിവിധ ആസനങ്ങള്‍ ചെയ്യുന്നത് നിരീക്ഷിച്ചു. അതിനു ശേഷമാണ് സ്വന്തം സ്ഥാനത്ത് വന്ന് ആസനങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചത്.
പ്രമേഹം ഉള്‍പ്പെടെ നിരവധി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കാന്‍ മികച്ച വഴിയാണ് യോഗയെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ പരിശീലകരോട് ഒരു കാര്യം പറയാനുണ്ട്. യോഗ നിങ്ങള്‍ നന്നായി പരിശീലിപ്പിക്കുക. അതിനൊപ്പം ഒരു കാര്യത്തില്‍ ഊന്നല്‍ നല്‍കുക.. പ്രമേഹവും യോഗയും.. അദ്ദേഹം പറഞ്ഞു.
പ്രമേഹ രോഗികളുടെ എണ്ണം അമ്പരപ്പിക്കും വിധം ഉയരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച മോദി യോഗയിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ പരിശീലകര്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. പ്രമേഹം ഇല്ലാതാക്കാന്‍ കഴിയുമോ ഇല്ലയോ എന്നറിയില്ല, പക്ഷെ നിയന്ത്രിക്കാം. പ്രമേഹം മൂലം വലയുന്നവരോട് യോഗ ചെയ്യാന്‍ അഭ്യര്‍ഥിക്കാം. പ്രമേഹ ചികില്‍സയെ സഹായിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് അത് വലിയ നേട്ടമാകും.
അടുത്ത വര്‍ഷം നമുക്ക് മറ്റൊരു രോഗത്തിലേക്ക് ശ്രദ്ധ നല്‍കാം. മോദി പറഞ്ഞു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും അമേരിക്ക, ബ്രിട്ടന്, സൗദി അറേബ്യ, ഒമാന്‍, ഇറാഖ്, അഫ്ഗാനിസ്ഥാന്, മലേഷ്യ, ഇന്തോനേഷ്യ, ടുണീഷ്യ, സുഡാന്, യുഎഇ, ബംഗഌദേശ്, ചൈന തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങൡലുള്ള രാജ്യങ്ങളും യോഗയില്‍ പങ്കുകൊണ്ട് ചരിത്രം കുറിച്ചു.
ഭാരതസര്‍ക്കാരിലെ ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ഭാരതമെമ്പാടും പരിപാടി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: