തലശ്ശേരി: ദളിത് സഹോദരിമാരായ കുട്ടിമാക്കൂലിലെ അഖിലയെയും അഞ്ജനയെയും ഒന്നരവയസ്സുള്ള കൈക്കുഞ്ഞിനെയും കള്ളക്കേസില്‍ കുടുക്കി ജയിലലടച്ച സംഭവത്തെക്കുറിച്ചും തുടര്‍ന്ന് തലശ്ശേരി എംഎല്‍എ ഷംസീര്‍, ഡിവൈഎഫ്ഐ നേതാവ് ദിവ്യ എന്നിവരുടെ അപമാനികരമായ പരാമര്‍ശത്തില്‍ മനംനൊന്ത് അഞ്ജനയെ ആത്മഹത്യാശ്രമത്തിലേക്ക് നയിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചും മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന നേതാക്കള്‍ തലശ്ശേരിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഭാരവാഹികളായ പി.സി.രാജന്, എ.പി.ഉണ്ണികൃഷ്ണന്, പി.ബാലന്, ജയന്തി രാജന്, ലീഗ് നേതാക്കളായ കെ.എ.ലത്തീഫ്, എ.കെ.അബൂട്ടി ഹാജി, എ.കെ.അബൂട്ടി ഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: