ബീജിങ്: ആണവ വിതരണ സംഘത്തില്‍ (എന്‍എസ്ജി) ഭാരതത്തിന്റെ അംഗത്വം സംബന്ധിച്ചുള്ള മുന്‍ നിലപാടുകളില്‍ നിന്നും ചൈന മലക്കം മറിഞ്ഞു. ആണവനിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പു വയ്ക്കാത്ത രാജ്യങ്ങൾക്കും ആണവഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗമാകാമെന്ന് ചൈന വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ആദ്യമായാണ് ചൈനയുടെ അനുകൂല പ്രതികരണം. എന്നാൽ ഇത്തരത്തിൽ പുതിയ അംഗങ്ങളെ എടുക്കണോ എന്ന് നിലവിലെ അംഗങ്ങൾ തീരുമാനിക്കുമെന്നും ചൈനീസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി.
‘തങ്ങള്‍ ആര്‍ക്കും എതിരല്ല, ഭാരതത്തിനും പാക്കിസ്ഥാനും. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുറിയില്‍ ഇടവുമുണ്ട്’ – ചൈനീസ് വിദേശകാര്യ വക്താവ് ഹു ചന്യിങ് വ്യക്തമാക്കി. ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യം അംഗങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണം. ഇത്തരം രാജ്യങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന വ്യവ്സഥ കൊണ്ടുവന്നതു തന്നെ യുഎസ് ആണെന്നും ഭാരതത്തിന് വേണ്ടി അമേരിക്ക നടത്തുന്ന ശ്രമങ്ങളെ സൂചിപ്പിച്ച് ചന്യിങ് പറഞ്ഞു.
അതേസമയം ആണവരഹസ്യം വിറ്റ പാരമ്പര്യമാണ് പാക്കിസ്ഥാനുള്ളതെന്ന് ചൂണ്ടിക്കാട്ടുന്ന മറ്റ് എൻഎസ്ജി അംഗരാജ്യങ്ങൾ ഈ ആവശ്യം അംഗീകരിക്കുന്നില്ല. നാളെ ഉസ്ബെക്കിസ്ഥാന് തലസ്ഥാനമായ താഷ്കന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ചൈനയുടെ നിലപാടുമാറ്റം. ഷാങ്ഹായ് സഹകരണ സമിതിയുടെ യോഗത്തിനാണു മോദിയും ചിന്‍പിങ്ങും താഷ്കന്റിലെത്തുന്നത്.
ഭാരതത്തിന്റെ എന്‍എസ്ജി അംഗത്വക്കാര്യം മോദി ചൈനീസ് പ്രസിഡന്റുമായി സംസാരിക്കുമെന്നാണു കരുതുന്നത്. ഭാരതത്തെ എന്‍എസ്ജിയിലേക്കു സ്വാഗതം ചെയ്യണമെന്ന് അംഗരാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: