ആയൂര്‍: അരയ്ക്ക് കീഴ്ഭാഗത്തെ ശരീരം തളര്‍ന്ന ഗൃഹനാഥന് ജീവിതം നിലനിര്‍ത്തുന്നതിനായി സുമനസുകളുടെ സഹായം തേടുന്നു. ആയൂര്‍ ചെറുവക്കല്‍ പാതിരപൊയ്ക കുഴിവിളപുത്തന്‍വീട്ടില്‍ ഷാജി(47)യാണ് ചികിത്സാചെലവിനായി കനിവ് തേടുന്നത്. 14 വര്‍ഷം മുമ്പ് സ്വകാര്യബസില്‍ യാത്രചെയ്ത് സ്റ്റോപ്പില്‍ ഇറങ്ങിയപ്പോള്‍ അറിയാതെ തെന്നിവീണ ഷാജിയുടെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.
ആകെയുണ്ടായിരുന്ന കിടപ്പാടം വിറ്റും കുടുംബം ഷാജിയുടെ ജീവന് തിരിച്ചുകിട്ടുന്നതിനായി ചികിത്സ നടത്തി. ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഷാജിയ്ക്ക് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാനാകാത്ത അവസ്ഥയാണ്.
നട്ടെല്ലിന് ഓപ്പറേഷന് നടത്തിയാല്‍ എഴുേന്നറ്റ് നടക്കാന്‍ കഴിയുമൊണ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നത്. സുഖമില്ലാത്ത അമ്മ, നട്ടെല്ലിന് തേയ്മാനം സംഭവിച്ച് ചികിത്സയിലുള്ള ഭാര്യ, വിദ്യാര്‍ത്ഥികളായ രണ്ടു മക്കള്‍ എന്നിവരുള്‍പ്പെട്ട കുടുംബം നാട്ടുകാരില്‍ ചിലരുടെ സഹായത്താലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.
ഷാജിയുടെ ചികിത്സക്കായി ഇനിയും അഞ്ചുലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്ന ഷാജിക്ക് ഓപ്പറേഷനിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസുകളുടെ സഹായം മാത്രമാണ് പ്രതീക്ഷ.
ഇതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തേവന്നൂര്‍ ശാഖയില്‍ ഷാജിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍ 109901000008464, ഐ.എഫ്.എസ്.സി കോഡ്- ഐഓബിഎ 0001099. ഫോണ്‍: 9744119439.
പ്രതികരിക്കാൻ ഇവിടെ എഴുതുക: