ന്യൂദല്‍ഹി: ജൂലൈ ഒന്നു മുതല്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് സ്ഥിരീകരിച്ച ടിക്കറ്റ് ലഭിക്കുമെന്ന് റെയില്‍വെ. റെയില്‍വെയുടെ പുതിയ ഭരണ പരിഷ്ക്കാരം ദശലക്ഷത്തോളം വരുന്ന യാത്രക്കാര്‍ക്ക് ഗുണ ചെയ്യും.
തല്‍ക്കാല്‍ ടിക്കറ്റുകളില്‍ പണം മടക്കി നല്‍കുക, യാത്രകാര്‍ക്ക് സ്ഥിരീകരിച്ച ടിക്കറ്റുകള്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയാണ് മാറ്റങ്ങളിലെ പ്രധാന ആകര്‍ഷണം. ജൂലൈ ഒന്നു മുതല്‍ യാത്രക്കാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭ്യമായി തുടങ്ങും.
തല്‍ക്കാല്‍ ടിക്കറ്റുകള്‍ വേണ്ടെന്ന് വച്ചാല്‍ ടിക്കറ്റ് തുകയുടെ 50 ശതമാനം യാത്രക്കാര്‍ക്ക് മടക്കി ലഭിക്കും. തല്‍ക്കാല്‍ ടിക്കറ്റുകള്‍ ലഭിക്കുന്ന സമയത്തിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. എസി കോച്ചുകള്‍ക്ക് തല്‍ക്കാല്‍ ടിക്കറ്റുകള്‍ ലഭിക്കുക രാവിലെ 10നും 11നും ഇടയിലുള്ള സമയത്തായിരിക്കും. എന്നാല്‍ സ്ലീപ്പര്‍ കോച്ചുകള്‍ക്കുള്ള തല്‍ക്കാല്‍ ടിക്കറ്റ് വിതരണം ചെയ്യുക രാവിലെ 11നും 12നും ഇടയിലുള്ള സമയത്തായിരിക്കും.
സുവിധ ട്രെയിനുകളില്‍ ജൂലൈ ഒന്ന് മുതല്‍ വെയ്റ്റിങ് ലിസ്റ്റ് ഉണ്ടാകില്ല. സ്ഥിരീകരിച്ച ടിക്കറ്റുകള്‍ മാത്രമെ ലഭിക്കുകയുള്ളു. എന്നാല്‍ ഈ ട്രെയിനുകളിലെ ടിക്കറ്റുകളുടെ തുക മടക്കി ലഭിക്കില്ല.
രാജധാനിയിലേയും ശതാബ്ദിയിലേയും കോച്ചുകളും വര്‍ധിപ്പിക്കും. ഈ ട്രെയിനുകളില്‍ മൊബൈല്‍ ടിക്കറ്റുകള്‍ക്കും മൂല്യമുണ്ടാകും. ടിക്കറ്റ് ബുക്കിങില്‍ വ്യത്യസ്തമായ ഭാഷകളും ഉള്കൊള്ളിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: