കോഴിക്കേട്: കര്‍ണാടകയില്‍ മലയാളിയായ ദളിത് നഴ്സിങ് വിദ്യാര്‍ഥിനിയെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ രണ്ടു മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ പോലിസ് കേസെടുത്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇവര്‍ക്കെതിരെയുള്ള എഫ്ഐആറുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. വിവസ്ത്രയായി നൃത്തംചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് മുതിര്‍ന്ന വിദ്യാര്‍ഥിനികള്‍ ബലം പ്രയോഗിച്ച് ശുചിമുറി വൃത്തിയാക്കുന്ന ലായനി തന്നെ കുടിപ്പിച്ചതെന്ന് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വിദ്യാര്‍ഥിനി അശ്വതി പറഞ്ഞു.
അവശനിലയിലായ അശ്വതിയെ ഏതാനും ദിവസം അവിടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പോലീസെത്തി മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ കഴിയാത്തതിനാല്‍ തിരിച്ചുപോയി. വീണ്ടും മൊഴിയെടുക്കാന്‍ എത്തുമെന്ന സൂചനയെത്തുടര്‍ന്നു മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആശുപത്രി അധികൃതരുടെ അനുവാദമില്ലാതെ ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കുകയായിരുന്നെന്നു പറയുന്നു.
സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും കോളജ് അധികൃതർ കുറ്റക്കാർക്കെതിരെ നടപടിയെടുത്തിട്ടില്ല. കേരള, കർണാടക മുഖ്യമന്ത്രിമാർക്കും ഡിജിപിക്കും പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. കോഴിക്കോട് ഡപ്യൂട്ടി പോലീസ് കമ്മിഷണർ ഡി.സാലി അശ്വതിയുടെ മൊഴിയെടുത്തു. അശ്വതിയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കര്‍ണാടക ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജിലാണ് ആതിര പഠിച്ചിരുന്നത്. കോളജില്‍ പ്രവേശിച്ച സമയം മുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി അശ്വതി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബമായതിനാല്‍ ബുദ്ധിമുട്ടുകള്‍ സഹിച്ചും ഇവിടെ തുടരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: