പാറ്റ്ന: കനത്ത മഴയിലും ഇടിമിന്നലിലും ബിഹാറില്‍ 46 പേര് മരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെയാണ് 46 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 25 പേര് പരിക്കേറ്റ് ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നതിനാല്‍ മരണസംഖ്യം ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്്. അയല്‍ സംസ്ഥാനമായ ജാര്‍ഖണ്ഡിലും ഇടിമിന്നലേറ്റ് ഏഴ് പേര് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പാറ്റ്ന, നളന്ദ, പുര്‍നിയ, കയ്മൂര്‍, റോഹ്താസ്, സമസ്തിപുര്‍, മുസര്‍ഫര്‍പുര്‍, ബോജ്പുര്‍ തുടങ്ങി നിരവധി ജില്ലകളില്‍ നിന്നും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശിലും ഇടിമിന്നലേറ്റ് നിരവധി മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ മാത്രം യുപിയില്‍ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 13 പേര് ഇടിമിന്നലേറ്റ് മരിച്ചു.
ചൊവ്വാഴ്ചയാണ് മണ്‍സൂണ്‍ മഴ ബിഹാറിലും യുപിയിലും ശക്തി പ്രാപിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും സംസ്ഥാനങ്ങളുടെ വിവിധ മേഖലകളില്‍ വീശിയടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: