പയ്യന്നൂര്‍: ‘മനോരജ്ഞകമായ ആലാപനവും ജനപ്രിയരാഗങ്ങളുടെ മനോഹാരിതയും നിറഞ്ഞു നിന്നതായിരുന്നു തുരീയം സംഗീതോത്സവത്തിന്റെ പതിനാറാം നാള്. യുഗ്മ സ്വരത്തിലെ ഏകഭാവം കൊണ്ട് വിസ്മയം തീര്‍ത്ത് ബാംഗ്ലുര്‍ സഹോദരന്മാര് എന്നറിയപ്പെടുന്ന എം.ബി..ഹരിഹരനും എസ്.അശോകും തുരീയം സംഗീത വേദിയെ ധന്യമാക്കി.
തോടിയില്‍ അടതാള വര്‍ണ്ണം പാടി തുടങ്ങിയ സംഗീതമഴയില്‍ തുടര്‍ന്ന് നാട്ടയില്‍ നിനെ തെഭജരേ, നാട്ടക്കുറിഞ്ഞിയില്‍ നവഗ്രഹ കൃതി തുടങ്ങി പതിനഞ്ചോളം കീര്‍ത്തനങ്ങള്‍ പെയ്തിറങ്ങി
തിരുവിഴ വിജു എസ്.ആനന്ദ് (വയലിന്) സേലം കെ.ശ്രീനിവാസന് (മൃദംഗം) കടനാട് അനന്തകൃഷ്ണന് (ഗഞ്ചിറ) പെരിഗാവ് പി.എല്‍.സുധീര്‍ (ഘടം) എന്നിവര്‍ മേളക്കൊഴുപ്പേകി.
പതിനേഴാം ദിനമായ ഇന്ന് യാഴ്പണം ബാലമുരുഗന്, യാഴ് പാണം മുരുഗന് എന്നിവര്‍ ചേര്‍ന്നവതരിപ്പിക്കുന്ന നാദസ്വരകച്ചേരി നടത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: