മുക്കം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് സ്വന്തം വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്കൂളിലെബസ് ഡ്രൈവറായിരുന്ന നാല്‍പ്പത്തിനാലുകാരനെ പോലീസ് അറസ്റ്റുചെയ്തു .നീലേശ്വരത്തിനടുത്ത മാങ്ങപൊയില് സ്വദേശി അസ്സൈനാര്‍ (44) ആണ് അറസ്റ്റിലായത്. കോഴിക്കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ്ചെയ്തു.ഇയാള്‍ക്ക് ഭാര്യയുംകുട്ടികളുമുണ്ട്.
പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ ബസ്സിന്റെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇയാള്‍ പ്രണയം നടിച്ച് കുട്ടിയെ വശത്താക്കുകയും അപകടത്തില്‍ പരിക്കേറ്റെന്ന് തെറ്റിദ്ധരിപ്പിച്ച് തിങ്കളാഴ്ച ഇയാളുടെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. വീട്ടിലേയ്ക്ക് പോയ വിദ്യാര്‍ത്ഥിനിയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് കാണാത്തതില്‍ സംശയം തോന്നിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാരും ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ കൂട്ടാക്കാത്തതിനാല് ബലമായി തുറന്ന് രണ്ടു പേരെയും പിടികൂടി പോലിസിലേല്‍പ്പിക്കുകയായിരുന്നു. മുമ്പും പല തവണ പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: