ന്യൂദൽഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സെന്‍ട്രല്‍ ലൈബ്രറിയുടെ പേര് ബിആര്‍ അംബേദ്കര്‍ ലൈബ്രറി എന്നാക്കാനുള്ള തീരുമാനം ഏറെ ആനന്ദം പകരുന്നതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. മറിച്ച് സര്‍വകലാശാല സുഭാഷ് ചന്ദ്ര ബോസിന്റെ പേരിലാക്കിയാല്‍ അത് സാംസ്കാരിക വിപ്ലവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ ആവശ്യത്തെത്തുടര്‍ന്നാണു സര്‍വകലാശാല, ലൈബ്രറിക്ക് അംബേദ്കരുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ ബിജെപിയുടെ ഈ തീരുമാനത്തെ വിരോധാഭാസം എന്നാണ് ഇടതുപക്ഷ സംഘടനകൾ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: