മറ്റുള്ളവരെക്കൊണ്ട് ജീവിക്കണമെന്നുള്ള വഴിയില്‍ക്കൂടി മനുഷ്യന് നശിക്കുന്നു. മറ്റുള്ളവരെ കഴിവുള്ളത്ര സഹായിക്കുന്ന വഴിയില്‍ കൂടി ജീവിക്കുന്നവന് നന്നാകുന്നു. എങ്ങനെ ആയാലും മറ്റുള്ളവരെ രക്ഷിക്കണമെന്നുള്ളതാണ് നന്നാകുന്ന വഴി. ഈ വഴിയില്‍ മറ്റുള്ളവരെ വരുത്തി വയ്ക്കുമ്പോള്‍ അവര്‍ തിര്യെ നമ്മെ സഹായിക്കുന്നു.
അതു മൂലം പിന്നെയും നമുക്കു കൂടുതല്‍ പ്രവര്‍ത്തിപ്പാനുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നു. ഇങ്ങനെ ഇരുകൂട്ടരും നന്നാകുന്നു. മറ്റൊരുത്തന്റേതു ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും നശിക്കും. അതുകൊണ്ട് യാതൊരു മനുഷ്യന്റെയും വക ആഗ്രഹിക്കരുത്. ഈ അവസരത്തില്‍ ഭിക്ഷയെടുക്കുന്നത് എന്തിനാണ് എന്നൊരു ചോദ്യം ഉണ്ടാവാം
. ഭിക്ഷയെടുക്കുന്നത് അധര്മ്മിയോട് ധനം വാങ്ങി ധീരപുരുഷന്മാര്‍ പ്രവര്‍ത്തിച്ച് ലോകരക്ഷ ചെയ്തു അവന്റെ പാപം തീര്‍ക്കാനാണ്. ലോകസമാധാനം ഉണ്ടാകണമെങ്കില്‍ ആരുടേയും വേണ്ടാ എന്നു വരണം. പിന്നെ വല്ലതും കിട്ടുന്നത് വേലയുടെ പ്രതിഫലമാണ്. നശിക്കുന്നതും നന്നാകുന്നതുമായ വഴി ലോകത്തെ മനസ്സിലാക്കണമെങ്കില്‍ അവരാണ്പണം തരേണ്ടത്. അത് അവര്‍ ചെയ്യാത്തത് കൊണ്ടാണ് അവര്‍ക്കു വേണ്ടി അവരോടു ഭിക്ഷയെടുത്തു അവരെ നന്നാക്കുന്നത്.
അവര്‍ തരാതെയിരുന്നാല്‍ ദൈവം അവര്‍ക്ക് സന്മനസ്സു കൊടുക്കുകയില്ല. അതിനാല്‍ അവരോടു ധര്‍മ്മത്തിനായി വാങ്ങുമ്പോള്‍ അവര്‍ ധര്‍മ്മം കൊടുക്കാന്‍ പഠിച്ചു, അല്ലെങ്കില്‍ ധര്‍മ്മം പരിചയിച്ചു. അതിനാല്‍ ദൈവം അവര്‍ക്കു സന്മനസ്സു കൊടുക്കും. ഉദരപൂരണത്തിനായിട്ടു ഭിക്ഷയെടുക്കുന്നത് മഹാപാപം തന്നെയാണ്. കാരണം അത് ധര്‍മ്മത്തിന്റെ ആവശ്യത്തിലേക്കു ഉപകരിക്കാത്തതു കൊണ്ടു തന്നെ.
സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്,
കരുനാഗപ്പള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: